വാഷിംഗ്ടൺ ഡിസി: ആർക്ടിക് മേഖലയിലെ ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് പണം കൊടുത്തു വാങ്ങി യുഎസിന്റെ ഭാഗമാക്കാൻ പ്രസിഡന്റ് ട്രംപിനു മോഹമുള്ളതായി റിപ്പോർട്ട്. ഇതിന്റെ സാധ്യത പരിഗണിക്കാൻ ട്രംപ് പല സന്ദർഭങ്ങളിലും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ച് ഗൗരവമായി പഠിച്ച ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ രണ്ടു തട്ടിലാണെന്നും വാർത്ത പുറത്തുവിട്ട വാഷിംഗ്ടൺ പോസ്റ്റ് പത്രം പറഞ്ഞു.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാക്കണമെന്ന ആഗ്രഹത്തിനു പിന്നിലുള്ള യഥാർഥ കാരണം വ്യക്തമല്ല. സൈനികവും സാന്പത്തികവുമായ നേട്ടങ്ങൾക്കു പുറമേ ഇതിലൂടെ കൈവരുന്ന പ്രശസ്തിയും ട്രംപ് മോഹിക്കുന്നുണ്ടാകാം.
ഗ്രീൻലാൻഡിലെ തുലെ എയർബേസിൽ യുഎസ് മിലിട്ടറിയുടെ ആസ്ഥാനം 1951 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള റഡാറുകൾക്ക് റഷ്യയുടെ ഒരു ഭാഗം നിരീക്ഷിക്കാനാകും. യുഎസിനു നേർക്കുവരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ച് മുന്നറിയിപ്പു നല്കാനും കഴിയും. ഇത് ഗ്രീൻലാൻഡിനുള്ള തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു.
ഗ്രീൻലാൻഡിലെ പ്രകൃതിവിഭവങ്ങളും യുഎസ് സാന്പത്തിക മേഖലയ്ക്കു മുതൽക്കൂട്ടാകും. പണ്ട് റഷ്യയിൽനിന്നു വാങ്ങിയ അലാസ്കയ്ക്കു സംസ്ഥാനപദവി നല്കി ചരിത്രത്തിൽ ഇടംപിടിച്ച മുൻ പ്രസിഡന്റ് ഐസനോവറിനു കിട്ടിയതുപോലുള്ള പ്രശസ്തിയാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കിടെയാണ് ട്രംപ് തന്റെ ആഗ്രഹം അറിയിച്ചത്. പലരും തമാശയായിട്ടാണ് എടുത്തത്. പക്ഷേ, ആലോചനകൾ ഗൗരവമായിട്ടുതന്നെ നടന്നു.
ഗ്രീൻലാൻഡിനു സൈനികപരമായുള്ള പ്രാധാന്യവും ധാതുസന്പത്തും യുഎസിനെ മാത്രമല്ല, റഷ്യയെയും ചൈനയെയും ആകർഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
അതേസമയം, ട്രംപിന്റെ ആഗ്രഹത്തെ ഡെന്മാർക്കിലെ നേതാക്കൾ പരിഹസിച്ചു. വാർത്ത സത്യമാണെങ്കിൽ ട്രംപിനു കിറുക്കാണെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിതെന്ന് ഡാനിഷ് പീപ്പിൾസ് പാർട്ടി വക്താവ് സോറൻ എസ്പേഴ്സൺ പറഞ്ഞു. ഒരൊറ്റ ഗ്രീൻലാൻഡുകാരൻപോലും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കില്ലെന്ന് അവിടെനിന്നുള്ള എംപി ഇനൂയിറ്റ് പറഞ്ഞു. ട്രംപ് ഏപ്രിൽഫൂൾ കളിക്കുകയാണെന്ന് മുൻ എംപി ലാർസ് റാസ്മുസെൻ പറഞ്ഞു. ഗ്രീൻലാൻഡ് വില്പനയ്ക്കില്ലെന്ന് ഗ്രീൻലാൻഡിലെ പ്രാദേശിക സർക്കാർ പ്രതികരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാക്കണമെന്ന ആഗ്രഹത്തിനു പിന്നിലുള്ള യഥാർഥ കാരണം വ്യക്തമല്ല. സൈനികവും സാന്പത്തികവുമായ നേട്ടങ്ങൾക്കു പുറമേ ഇതിലൂടെ കൈവരുന്ന പ്രശസ്തിയും ട്രംപ് മോഹിക്കുന്നുണ്ടാകാം.
ഗ്രീൻലാൻഡിലെ തുലെ എയർബേസിൽ യുഎസ് മിലിട്ടറിയുടെ ആസ്ഥാനം 1951 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള റഡാറുകൾക്ക് റഷ്യയുടെ ഒരു ഭാഗം നിരീക്ഷിക്കാനാകും. യുഎസിനു നേർക്കുവരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ച് മുന്നറിയിപ്പു നല്കാനും കഴിയും. ഇത് ഗ്രീൻലാൻഡിനുള്ള തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു.
ഗ്രീൻലാൻഡിലെ പ്രകൃതിവിഭവങ്ങളും യുഎസ് സാന്പത്തിക മേഖലയ്ക്കു മുതൽക്കൂട്ടാകും. പണ്ട് റഷ്യയിൽനിന്നു വാങ്ങിയ അലാസ്കയ്ക്കു സംസ്ഥാനപദവി നല്കി ചരിത്രത്തിൽ ഇടംപിടിച്ച മുൻ പ്രസിഡന്റ് ഐസനോവറിനു കിട്ടിയതുപോലുള്ള പ്രശസ്തിയാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കിടെയാണ് ട്രംപ് തന്റെ ആഗ്രഹം അറിയിച്ചത്. പലരും തമാശയായിട്ടാണ് എടുത്തത്. പക്ഷേ, ആലോചനകൾ ഗൗരവമായിട്ടുതന്നെ നടന്നു.
ഗ്രീൻലാൻഡിനു സൈനികപരമായുള്ള പ്രാധാന്യവും ധാതുസന്പത്തും യുഎസിനെ മാത്രമല്ല, റഷ്യയെയും ചൈനയെയും ആകർഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
അതേസമയം, ട്രംപിന്റെ ആഗ്രഹത്തെ ഡെന്മാർക്കിലെ നേതാക്കൾ പരിഹസിച്ചു. വാർത്ത സത്യമാണെങ്കിൽ ട്രംപിനു കിറുക്കാണെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിതെന്ന് ഡാനിഷ് പീപ്പിൾസ് പാർട്ടി വക്താവ് സോറൻ എസ്പേഴ്സൺ പറഞ്ഞു. ഒരൊറ്റ ഗ്രീൻലാൻഡുകാരൻപോലും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കില്ലെന്ന് അവിടെനിന്നുള്ള എംപി ഇനൂയിറ്റ് പറഞ്ഞു. ട്രംപ് ഏപ്രിൽഫൂൾ കളിക്കുകയാണെന്ന് മുൻ എംപി ലാർസ് റാസ്മുസെൻ പറഞ്ഞു. ഗ്രീൻലാൻഡ് വില്പനയ്ക്കില്ലെന്ന് ഗ്രീൻലാൻഡിലെ പ്രാദേശിക സർക്കാർ പ്രതികരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.