വാഷിംഗ്ടൺ ഡിസി: വെസ്റ്റ് ബാങ്കിൽ സന്ദർശനം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗം റഷീദാ താലിബ് വ്യക്തമാക്കി. താലിബിനും മറ്റൊരു മുസ്ലിം വനിതാ അംഗമായ ഇൽഹാൻ ഒമറിനും നേരത്തെ നെതന്യാഹു ഭരണകൂടം ഇസ്രയേൽ സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തിയതിനെത്തുടർന്നായിരുന്നു ഈ നടപടിയെന്ന് ആരോപണമുണ്ട്.
കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് താലിബിനു പിന്നീട് ഇസ്രേലി സർക്കാർ അനുമതി നൽകി. വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന പ്രായമായ വല്യമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്നും പ്രകോപനപരമായ നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും താലിബ് ഉറപ്പു നൽകി. മാനുഷിക പരിഗണന വച്ച് അനുമതി നൽകുകയാണെന്ന് ഇസ്രേലി സർക്കാർ വ്യക്തമാക്കി.എന്നാൽ അനുമതി കിട്ടിയശേഷം സന്ദർശന പരിപാടിയിൽനിന്ന് താലിബ് പിന്തിരിയുകയായിരുന്നു.
കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് താലിബിനു പിന്നീട് ഇസ്രേലി സർക്കാർ അനുമതി നൽകി. വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന പ്രായമായ വല്യമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്നും പ്രകോപനപരമായ നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും താലിബ് ഉറപ്പു നൽകി. മാനുഷിക പരിഗണന വച്ച് അനുമതി നൽകുകയാണെന്ന് ഇസ്രേലി സർക്കാർ വ്യക്തമാക്കി.എന്നാൽ അനുമതി കിട്ടിയശേഷം സന്ദർശന പരിപാടിയിൽനിന്ന് താലിബ് പിന്തിരിയുകയായിരുന്നു.