ന്യൂഡൽഹി: കാഷ്മീരിൽ വസ്തുതാ പഠനം നടത്തിയ സംഘത്തിന്റെ വെളിപ്പെടുത്തലുകൾക്ക് അനുമതി നിഷേധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞ് 370-ാം അനുച്ഛേദം നീക്കിയതിനു പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള സംഘം സംസ്ഥാനത്ത് വസ്തുത പഠനം നടത്തിയത്. ഓഗസ്റ്റ് ഒന്പതു മുതൽ അഞ്ചു ദിവസം കാഷ്മീരിൽ തങ്ങിയാണ് ഇവർ ദുരിതം അനുഭവിക്കുന്ന ജനങ്ങളിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചത്.
കാഷ്മീർ ജനത തങ്ങളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവരിക്കുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കേൾപ്പിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഇന്നലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിനിടെ ഇവർക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. സാന്പത്തിക വിദഗ്ധനായ ജീൻ ഡെറെസ്, സിപിഐഎംഎൽ പ്രതിനിധി കവിത കൃഷ്ണൻ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിനിധി മൈമൂന മൊല്ല, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് പ്രതിനിധി വിമൽ ഭായ് എന്നിവരാണ് കാഷ്മീരിൽ വസ്തുതാ പഠനം നടത്തിയത്.
എന്നാൽ, സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രസ്ക്ലബ് ഓഫ് ഇന്ത്യക്ക് പലവിധ പരിമിതികളും ഉണ്ടെന്നാണ് ഭാരവാഹികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഇന്നലെ വീഡിയോ പ്രദർശനം നടക്കുകയും സംഘർഷം ഉടലെടുക്കുകയും ചെയ്താൽ മാധ്യമ പ്രവർത്തകർ ഒത്തുകൂടുന്ന പ്രസ് ക്ലബ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ നിരന്തര നിരീക്ഷണവും സാന്നിധ്യവുമുള്ള ഒരു സ്ഥലമായി മാറുമായിരുന്നു എന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒന്പതിന് സംഘം കാഷ്മീരിൽ ചെല്ലുന്പോൾ അടിച്ചേൽപ്പിച്ച കർഫ്യൂവിന്റെ ആഘാതത്തിലായിരുന്ന സംസ്ഥാനം. ശ്രീനഗറിലെ തെരുവുകൾ കാലിയായിരുന്നു. കടകളും സ്കൂളുകളും ലൈബ്രറികളും പെട്രോൾ പന്പുകളും സർക്കാർ ഓഫീസുകളും ബാങ്കുകളും അടഞ്ഞു കിടന്നു. തുറന്നിരുന്നത് ഏതാനും എടിഎമ്മുകളും എല്ലാ പോലീസ് സ്റ്റേഷനുകളും മാത്രം. കാഷ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അടിസ്ഥാന രഹിതമായിരുന്നു എന്നതിന്റെ നേർസാക്ഷ്യം.
അഞ്ചു ദിവസം ശ്രീനഗറിലും കാഷ്മീർ ടൗണിലുമായി സഞ്ചരിച്ച സംഘം കാഷ്മീരി പണ്ഡിറ്റുകളുമായും സിക്കു വിഭാഗങ്ങളുമായും കാഷ്മീരി മുസ്ലിംകളുമായും സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. കാഷ്മീർ വിഷയത്തിൽ സർക്കാർ തീരുമാനത്തെ അനുകൂലിച്ചു സംസാരിച്ച ബിജെപി വക്താവ് ഒഴികെ മറ്റു സാധാരണ ജനങ്ങളാരും തന്നെ ജമ്മു കാഷ്മീരിനെ വിഭജിച്ചു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിനെ അനുകൂലിച്ചില്ലെന്നും വസ്തുത പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാഷ്മീരിലെ നിലവിലെ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം ഉണ്ട്. ഇത് അടിച്ചമർത്താനാണു സർക്കാർ കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. കർഫ്യൂ കാഷ്മീരിന്റെ സാന്പത്തിക അവസ്ഥ തന്നെ അവതാളത്തിലാക്കിയിരിക്കുന്നുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വസ്തുതാ പഠന സംഘം സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ രണ്ടു യുവാക്കളെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ സന്ദർശിച്ചു. വഖർ അഹമ്മദ്, വാഹിദ് എന്നീ ചെറുപ്പക്കാരുടെ മുഖത്തും കൈകളിലുമായി ശരീരമാസകലം പെല്ലറ്റ് പതിച്ചുണ്ടായ മുറിവുകളാണ്. മൂത്രനാളിയിൽ കൂടി പോലും രക്തം വരുന്നു. സമാധാനപരമായ പ്രതിഷേധം നടത്തുന്പോഴാണ് ഇവർക്കെതിരേ ആക്രമണം ഉണ്ടായതെന്നാണ് പഠന സംഘം പറയുന്നത്. ഓഗസ്റ്റ് ആറിന് കാഷ്മിരിലെ പ്രധാന പത്രമായ റൈസിംഗ് കാഷ്മീരിന്റെ ഗ്രാഫിക് ഡിസൈനറായ സാമിർ അഹമ്മദിന് നേർക്ക് സിആർപിഎഫുകാർ നടത്തിയ വെടിവെയ്പിൽ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലുമായി 172 പെല്ലറ്റുകളാണ് പതിച്ചത്.
കാഷ്മീരിൽ അറുന്നൂറോളം വരുന്ന രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും വീട്ടുതടങ്കലിലാണ്. സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലെ വസതിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും സംഘത്തിന് അനുമതി ലഭിച്ചില്ല. സ്കൂൾ കുട്ടികളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി മർദിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ സാക്ഷ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞതെന്നും സംഘം പറയുന്നു.
കാഷ്മീരിൽനിന്നുള്ള പത്രങ്ങളുടെയും ചാനലുകളുടെയും പ്രവർത്തനം ഈ ദിവസങ്ങളിൽ പൂർണമായും നിലച്ച നിലയിലാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനായി കാഷ്മീരിലെ ബിജെപി വക്താവ് അശ്വിനികുമാർ ച്രുംഗു വസ്തുതാ പഠന സംഘത്തെ നിങ്ങളെ പോലുള്ള രാജ്യവിരുദ്ധരെ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വിരട്ടിയത്.
വസ്തുതാ പഠന റിപ്പോർട്ടും കാഷ്മീരിലെ സാധാരണ ജനങ്ങളിൽ നേരിട്ടു ശേഖരിച്ച സാക്ഷ്യങ്ങളും ഉൾപ്പെടെ ദൃശ്യങ്ങളും ശബ്ദ രേഖകളും പുറത്തു വിടാനാണ് നാലംഗ പഠന സംഘം ഇന്നലെ ഡൽഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ പത്രസമ്മേളനം വിളിച്ചു ചേർത്തത്. പത്രസമ്മേളനത്തിനിടെ ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ പ്രസ് ക്ലബ് ഭാരവാഹികൾ തന്നെ ഇടപെട്ട് വീഡിയോ പ്രദർശനത്തിനും മറ്റും വിലക്കേർപ്പെടുത്തുകയായിരുന്നു. പത്രസമ്മേളനം നടക്കുന്പോൾ ഇന്റലിജന്റ്സ് വിഭാഗം ഉൾപ്പെടെ പ്രസ്ക്ലബിനകത്തും പുറത്തും വൻ പോലീസ് സാന്നിധ്യമായിരുന്നു.
സെബി മാത്യു
കാഷ്മീർ ജനത തങ്ങളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവരിക്കുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കേൾപ്പിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഇന്നലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിനിടെ ഇവർക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. സാന്പത്തിക വിദഗ്ധനായ ജീൻ ഡെറെസ്, സിപിഐഎംഎൽ പ്രതിനിധി കവിത കൃഷ്ണൻ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിനിധി മൈമൂന മൊല്ല, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് പ്രതിനിധി വിമൽ ഭായ് എന്നിവരാണ് കാഷ്മീരിൽ വസ്തുതാ പഠനം നടത്തിയത്.
എന്നാൽ, സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രസ്ക്ലബ് ഓഫ് ഇന്ത്യക്ക് പലവിധ പരിമിതികളും ഉണ്ടെന്നാണ് ഭാരവാഹികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഇന്നലെ വീഡിയോ പ്രദർശനം നടക്കുകയും സംഘർഷം ഉടലെടുക്കുകയും ചെയ്താൽ മാധ്യമ പ്രവർത്തകർ ഒത്തുകൂടുന്ന പ്രസ് ക്ലബ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ നിരന്തര നിരീക്ഷണവും സാന്നിധ്യവുമുള്ള ഒരു സ്ഥലമായി മാറുമായിരുന്നു എന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒന്പതിന് സംഘം കാഷ്മീരിൽ ചെല്ലുന്പോൾ അടിച്ചേൽപ്പിച്ച കർഫ്യൂവിന്റെ ആഘാതത്തിലായിരുന്ന സംസ്ഥാനം. ശ്രീനഗറിലെ തെരുവുകൾ കാലിയായിരുന്നു. കടകളും സ്കൂളുകളും ലൈബ്രറികളും പെട്രോൾ പന്പുകളും സർക്കാർ ഓഫീസുകളും ബാങ്കുകളും അടഞ്ഞു കിടന്നു. തുറന്നിരുന്നത് ഏതാനും എടിഎമ്മുകളും എല്ലാ പോലീസ് സ്റ്റേഷനുകളും മാത്രം. കാഷ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അടിസ്ഥാന രഹിതമായിരുന്നു എന്നതിന്റെ നേർസാക്ഷ്യം.
അഞ്ചു ദിവസം ശ്രീനഗറിലും കാഷ്മീർ ടൗണിലുമായി സഞ്ചരിച്ച സംഘം കാഷ്മീരി പണ്ഡിറ്റുകളുമായും സിക്കു വിഭാഗങ്ങളുമായും കാഷ്മീരി മുസ്ലിംകളുമായും സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. കാഷ്മീർ വിഷയത്തിൽ സർക്കാർ തീരുമാനത്തെ അനുകൂലിച്ചു സംസാരിച്ച ബിജെപി വക്താവ് ഒഴികെ മറ്റു സാധാരണ ജനങ്ങളാരും തന്നെ ജമ്മു കാഷ്മീരിനെ വിഭജിച്ചു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിനെ അനുകൂലിച്ചില്ലെന്നും വസ്തുത പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാഷ്മീരിലെ നിലവിലെ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം ഉണ്ട്. ഇത് അടിച്ചമർത്താനാണു സർക്കാർ കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. കർഫ്യൂ കാഷ്മീരിന്റെ സാന്പത്തിക അവസ്ഥ തന്നെ അവതാളത്തിലാക്കിയിരിക്കുന്നുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വസ്തുതാ പഠന സംഘം സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ രണ്ടു യുവാക്കളെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ സന്ദർശിച്ചു. വഖർ അഹമ്മദ്, വാഹിദ് എന്നീ ചെറുപ്പക്കാരുടെ മുഖത്തും കൈകളിലുമായി ശരീരമാസകലം പെല്ലറ്റ് പതിച്ചുണ്ടായ മുറിവുകളാണ്. മൂത്രനാളിയിൽ കൂടി പോലും രക്തം വരുന്നു. സമാധാനപരമായ പ്രതിഷേധം നടത്തുന്പോഴാണ് ഇവർക്കെതിരേ ആക്രമണം ഉണ്ടായതെന്നാണ് പഠന സംഘം പറയുന്നത്. ഓഗസ്റ്റ് ആറിന് കാഷ്മിരിലെ പ്രധാന പത്രമായ റൈസിംഗ് കാഷ്മീരിന്റെ ഗ്രാഫിക് ഡിസൈനറായ സാമിർ അഹമ്മദിന് നേർക്ക് സിആർപിഎഫുകാർ നടത്തിയ വെടിവെയ്പിൽ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലുമായി 172 പെല്ലറ്റുകളാണ് പതിച്ചത്.
കാഷ്മീരിൽ അറുന്നൂറോളം വരുന്ന രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും വീട്ടുതടങ്കലിലാണ്. സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലെ വസതിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും സംഘത്തിന് അനുമതി ലഭിച്ചില്ല. സ്കൂൾ കുട്ടികളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി മർദിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ സാക്ഷ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞതെന്നും സംഘം പറയുന്നു.
കാഷ്മീരിൽനിന്നുള്ള പത്രങ്ങളുടെയും ചാനലുകളുടെയും പ്രവർത്തനം ഈ ദിവസങ്ങളിൽ പൂർണമായും നിലച്ച നിലയിലാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനായി കാഷ്മീരിലെ ബിജെപി വക്താവ് അശ്വിനികുമാർ ച്രുംഗു വസ്തുതാ പഠന സംഘത്തെ നിങ്ങളെ പോലുള്ള രാജ്യവിരുദ്ധരെ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വിരട്ടിയത്.
വസ്തുതാ പഠന റിപ്പോർട്ടും കാഷ്മീരിലെ സാധാരണ ജനങ്ങളിൽ നേരിട്ടു ശേഖരിച്ച സാക്ഷ്യങ്ങളും ഉൾപ്പെടെ ദൃശ്യങ്ങളും ശബ്ദ രേഖകളും പുറത്തു വിടാനാണ് നാലംഗ പഠന സംഘം ഇന്നലെ ഡൽഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ പത്രസമ്മേളനം വിളിച്ചു ചേർത്തത്. പത്രസമ്മേളനത്തിനിടെ ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകരായ പ്രസ് ക്ലബ് ഭാരവാഹികൾ തന്നെ ഇടപെട്ട് വീഡിയോ പ്രദർശനത്തിനും മറ്റും വിലക്കേർപ്പെടുത്തുകയായിരുന്നു. പത്രസമ്മേളനം നടക്കുന്പോൾ ഇന്റലിജന്റ്സ് വിഭാഗം ഉൾപ്പെടെ പ്രസ്ക്ലബിനകത്തും പുറത്തും വൻ പോലീസ് സാന്നിധ്യമായിരുന്നു.
സെബി മാത്യു