ജ യ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്നയാളെ തല്ലിക്കൊന്ന കേസിലെ ആറു പേരെയും ആൽവാർ കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പേരിലാണു പ്രതികളെ അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റ് വെറുതെ വിട്ടത്.
വിപിൻ യാദവ്, രവീന്ദ്രകുമാർ, കാളുറാം, ദയാനന്ദ്, യോഗേഷ്കുമാർ, ഭീം രതി എന്നിവരെയാണു വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരും കേസിൽ പ്രതികളാണ്. ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റീസ് കോടതിയിൽ നടന്നുവരികയാണ്.
2017 ഏപ്രിൽ ഒന്നിനായിരുന്നു പെഹ്ലു ഖാൻ(55) കൊല്ലപ്പെട്ടത്. രണ്ടു മക്കളോടൊപ്പം പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ഖാനെ പശുസംരക്ഷകർ ക്രൂരമായി മർദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ മൂന്നാം ദിവസം പെഹ്ലു ഖാൻ മരിച്ചു. കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ യോഗേന്ദ്ര ഖതാന പറഞ്ഞു.
വിപിൻ യാദവ്, രവീന്ദ്രകുമാർ, കാളുറാം, ദയാനന്ദ്, യോഗേഷ്കുമാർ, ഭീം രതി എന്നിവരെയാണു വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരും കേസിൽ പ്രതികളാണ്. ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റീസ് കോടതിയിൽ നടന്നുവരികയാണ്.
2017 ഏപ്രിൽ ഒന്നിനായിരുന്നു പെഹ്ലു ഖാൻ(55) കൊല്ലപ്പെട്ടത്. രണ്ടു മക്കളോടൊപ്പം പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ഖാനെ പശുസംരക്ഷകർ ക്രൂരമായി മർദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ മൂന്നാം ദിവസം പെഹ്ലു ഖാൻ മരിച്ചു. കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ യോഗേന്ദ്ര ഖതാന പറഞ്ഞു.