ബംഗളൂരു: ചന്ദ്രയാന്‍2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ പാതയിലേക്കു(ട്രാജെക്ടറി) മാറ്റിയത്.
1203 സെക്കന്‍ഡ്(20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രയാന്‍2 ഈ മാസം 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. അടുത്തമാസം ഏഴിന് പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.അഞ്ച് തവണ ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയര്‍ത്തിയിട്ടുണ്ട്. ഭൂമിയുടെ നിരവധി ചിത്രങ്ങളെുത്തിട്ടുണ്ട്. 4.12,505 കിലോമീറ്റര്‍ ദൂരത്തേക്കുള്ള തള്ളല്‍ ശേഷി ഇതു വഴി ലഭിച്ചതായാണ് ഐഎസ്ആര്‍ഒ നല്കുന്ന ആദ്യ സൂചന.
അതിവേഗത്തിലെത്തുന്ന പേടകം സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ചാവും ചാന്ദ്രപഥത്തിലേക്ക് കടക്കുക. കഴിഞ്ഞ മാസം 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ്സെന്ററില്‍ നിന്ന് വിക്ഷേപിച്ച പേടകം 21 ദിവസമായി ഭൂമിയെ വലം വക്കുകയാരുന്നു.
1203 സെക്കന്‍ഡ്(20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രയാന്‍2 ഈ മാസം 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. അടുത്തമാസം ഏഴിന് പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.അഞ്ച് തവണ ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയര്‍ത്തിയിട്ടുണ്ട്. ഭൂമിയുടെ നിരവധി ചിത്രങ്ങളെുത്തിട്ടുണ്ട്. 4.12,505 കിലോമീറ്റര്‍ ദൂരത്തേക്കുള്ള തള്ളല്‍ ശേഷി ഇതു വഴി ലഭിച്ചതായാണ് ഐഎസ്ആര്‍ഒ നല്കുന്ന ആദ്യ സൂചന.
അതിവേഗത്തിലെത്തുന്ന പേടകം സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ചാവും ചാന്ദ്രപഥത്തിലേക്ക് കടക്കുക. കഴിഞ്ഞ മാസം 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ്സെന്ററില്‍ നിന്ന് വിക്ഷേപിച്ച പേടകം 21 ദിവസമായി ഭൂമിയെ വലം വക്കുകയാരുന്നു.