പാലൻപുർ: ഗുജറാത്തിലെ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ സന്ദർശിക്കാനായി പുറപ്പെട്ട കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെയും രണ്ട് എംഎൽഎമാരുൾപ്പെടെ അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുജറാത്ത് കലാപക്കേസിൽ മോദിക്കെതിരേ സത്യവാങ്മൂലം നൽകി വാർത്തകളിൽ ഇടംപിടിച്ച സഞ്ജീവ് ഭട്ടിനെ നേരത്തെ ഐപിഎസിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു.
1990 കളിലെ ഒരു കസ്റ്റഡിമരണക്കേസിൽ പാലൻപുരിലെ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഭട്ട് ഇപ്പോൾ.
ജയിൽ പരിസരത്തുനിന്നാണ് പട്ടേൽ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്നു ബനസ്കാന്ത എസ്പി നീരജ് ബാദ്ഗുജർ അറിയിച്ചു.
പട്ടേൽ സംവരണപ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാർദിക് പട്ടേൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പാണ് കോൺഗ്രസിൽ ചേർന്നത്. സഞ്ജീവ് ഭട്ടിന്റെ കൈയിൽ രാഖി ചരട് കെട്ടാനായി എത്തുന്നവർക്കൊപ്പം താനുമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് പ്രഖ്യാപിച്ചിരുന്നു. ശ്വേതാ ഭട്ടിനൊപ്പമാണു ഹാർദിക് പട്ടേലും സംഘവും എത്തിയതെങ്കിലും ജയിൽ അധികൃതർ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
ശ്വേതാ ഭട്ടിനെ ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബാംഗമെന്ന നിലയിലാണ് ഈ പരിഗണനയെന്നു പോലീസ് വിശദീകരിച്ചു.
മയക്കുമരുന്നു കൈവശംവച്ചുവെന്ന കുറ്റംചുമത്തി ഒരാളെ വ്യാജമായി അറസ്റ്റുചെയ്തുവെന്ന മറ്റൊരു കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ സഞ്ജീവ് ഭട്ടിനെ അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലെ വിചാരണ തുടരുകയാണ്.
ഗുജറാത്ത് കലാപക്കേസിൽ മോദിക്കെതിരേ സത്യവാങ്മൂലം നൽകി വാർത്തകളിൽ ഇടംപിടിച്ച സഞ്ജീവ് ഭട്ടിനെ നേരത്തെ ഐപിഎസിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു.
1990 കളിലെ ഒരു കസ്റ്റഡിമരണക്കേസിൽ പാലൻപുരിലെ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഭട്ട് ഇപ്പോൾ.
ജയിൽ പരിസരത്തുനിന്നാണ് പട്ടേൽ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്നു ബനസ്കാന്ത എസ്പി നീരജ് ബാദ്ഗുജർ അറിയിച്ചു.
പട്ടേൽ സംവരണപ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാർദിക് പട്ടേൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പാണ് കോൺഗ്രസിൽ ചേർന്നത്. സഞ്ജീവ് ഭട്ടിന്റെ കൈയിൽ രാഖി ചരട് കെട്ടാനായി എത്തുന്നവർക്കൊപ്പം താനുമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് പ്രഖ്യാപിച്ചിരുന്നു. ശ്വേതാ ഭട്ടിനൊപ്പമാണു ഹാർദിക് പട്ടേലും സംഘവും എത്തിയതെങ്കിലും ജയിൽ അധികൃതർ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
ശ്വേതാ ഭട്ടിനെ ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബാംഗമെന്ന നിലയിലാണ് ഈ പരിഗണനയെന്നു പോലീസ് വിശദീകരിച്ചു.
മയക്കുമരുന്നു കൈവശംവച്ചുവെന്ന കുറ്റംചുമത്തി ഒരാളെ വ്യാജമായി അറസ്റ്റുചെയ്തുവെന്ന മറ്റൊരു കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ സഞ്ജീവ് ഭട്ടിനെ അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലെ വിചാരണ തുടരുകയാണ്.