ന്യൂഡൽഹി: സ്ഥിതിഗതികൾ നേരിട്ടു കണ്ടറിയാൽ സംസ്ഥാനത്തേക്കു വരാനുള്ള ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി. സത്യപാൽ മാലിക്കിന്റെ ക്ഷണം ഏറ്റെടുത്ത് താൻ പ്രതിപക്ഷ നേതാക്കൾക്കൊപ്പം ജമ്മുകാഷ്മീരും ലഡാക്കും സന്ദർശിക്കാനെത്തുമെന്ന് രാഹുൽ ട്വീറ്റിലൂടെ അറിയിച്ചു.
എന്നാൽ, വിമാനം അയച്ചുതരാമെന്ന ഗവർണർ സത്യപാൽ മാലിക്കിന്റെ നിർദേശം രാഹുൽ തള്ളി. വിമാനം അയച്ചുതരേണ്ടതില്ല. പകരം, സ്വതന്ത്രമായി സഞ്ചരിക്കാനും ജനങ്ങളുമായും മുഖ്യധാരാ രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാൽ മതിയെന്നു രാഹുൽ വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കേന്ദ്രസർക്കാർ വിഭജിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങൾ വർധിച്ചതായി രാഹുൽഗാന്ധി ആരോപിച്ചിരുന്നു. ഇതിനേ കഴിഞ്ഞദിവസം ഗവർണർ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.രാഹുൽ ഗാന്ധി സംസ്ഥാനത്തുവന്ന് സ്ഥിതിഗതികൾ വിലയിരുത്തുക. താങ്കൾ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. സ്ഥിതിഗതികൾ അറിയാതെ പ്രസ്താവന നടത്തരുത്.
രാഹുലിന് കാഷ്മീരിലേക്ക് വരാൻ പ്രത്യേക വിമാനം അയച്ചുതരാമെന്നും ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.
എന്നാൽ, വിമാനം അയച്ചുതരാമെന്ന ഗവർണർ സത്യപാൽ മാലിക്കിന്റെ നിർദേശം രാഹുൽ തള്ളി. വിമാനം അയച്ചുതരേണ്ടതില്ല. പകരം, സ്വതന്ത്രമായി സഞ്ചരിക്കാനും ജനങ്ങളുമായും മുഖ്യധാരാ രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാൽ മതിയെന്നു രാഹുൽ വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കേന്ദ്രസർക്കാർ വിഭജിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങൾ വർധിച്ചതായി രാഹുൽഗാന്ധി ആരോപിച്ചിരുന്നു. ഇതിനേ കഴിഞ്ഞദിവസം ഗവർണർ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.രാഹുൽ ഗാന്ധി സംസ്ഥാനത്തുവന്ന് സ്ഥിതിഗതികൾ വിലയിരുത്തുക. താങ്കൾ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. സ്ഥിതിഗതികൾ അറിയാതെ പ്രസ്താവന നടത്തരുത്.
രാഹുലിന് കാഷ്മീരിലേക്ക് വരാൻ പ്രത്യേക വിമാനം അയച്ചുതരാമെന്നും ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.