ന്യൂഡൽഹി: ആസാമിലെ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനുള്ള നടപടികൾ വീണ്ടും പുതുതായി തുടങ്ങുന്നതിന് അനുമതി തേടിയുള്ള കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. ഇതുവരെ ശേഖരിച്ച നടപടികൾ ഓഗസ്റ്റ് 31നു മുന്പ് പ്രസിദ്ധപ്പെടുത്തരുതെന്ന് നിർദേശിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് രോഹിൻടണ് നരിമാൻ എന്നിവരുടെ ബെഞ്ച്, പൗരത്വ വിവരങ്ങൾ ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന വിധത്തിൽ സുരക്ഷിതമാക്കണമെന്നും നിർദേശിച്ചു.
ആസാമിലെ പൗരത്വ രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്നു കോടതി നിർദേശിച്ച സമയപരിധി പൂർത്തിയാകാനിരിക്കേയാണ് നടപടികൾ പുതുതായി തുടങ്ങാൻ അനുമതി തേടി കേന്ദ്രസർക്കാർ വീണ്ടും കോടതിയെ സമീപിച്ചത്. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർ വളരെ കൂടുതലാണെന്നും ആസാമിലെ അതിർത്തി ജില്ലകളിലെ നടപടികൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വാദിച്ചത്. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, 2004 ഡിസംബർ മൂന്നിനു ശേഷം ജനിച്ച കുട്ടികളുടെ പേര് പ്രത്യേകമായി രജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും സംശയമുള്ള പൗരനോ, വിദേശിയായി കണ്ടെത്തിയ ആളോ, വിദേശ ട്രൈബ്യൂണലിൽ കേസുള്ളയാളോ ആണെങ്കിലാണ് ഈ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്ത കാര്യങ്ങൾ പുറത്തുവിടരുതെന്നും കോടതി കർശന നിർദേശം നൽകി. ലോക്സഭ തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി പൗരത്വ രജിസ്റ്റർ തയാറാക്കുന്നതു നീട്ടിവയ്ക്കണമെന്ന ആസാമിന്റെയും കേന്ദ്ര സർക്കാരിന്റെയും ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു.
ആസാമിലെ പൗരത്വ രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്നു കോടതി നിർദേശിച്ച സമയപരിധി പൂർത്തിയാകാനിരിക്കേയാണ് നടപടികൾ പുതുതായി തുടങ്ങാൻ അനുമതി തേടി കേന്ദ്രസർക്കാർ വീണ്ടും കോടതിയെ സമീപിച്ചത്. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർ വളരെ കൂടുതലാണെന്നും ആസാമിലെ അതിർത്തി ജില്ലകളിലെ നടപടികൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വാദിച്ചത്. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, 2004 ഡിസംബർ മൂന്നിനു ശേഷം ജനിച്ച കുട്ടികളുടെ പേര് പ്രത്യേകമായി രജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും സംശയമുള്ള പൗരനോ, വിദേശിയായി കണ്ടെത്തിയ ആളോ, വിദേശ ട്രൈബ്യൂണലിൽ കേസുള്ളയാളോ ആണെങ്കിലാണ് ഈ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്ത കാര്യങ്ങൾ പുറത്തുവിടരുതെന്നും കോടതി കർശന നിർദേശം നൽകി. ലോക്സഭ തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി പൗരത്വ രജിസ്റ്റർ തയാറാക്കുന്നതു നീട്ടിവയ്ക്കണമെന്ന ആസാമിന്റെയും കേന്ദ്ര സർക്കാരിന്റെയും ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു.