സേലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ ഭൂമിക്കു ഭാരമെന്നു വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അണ്ണാ ഡിഎംകെ പിന്തുണച്ചിരുന്നു. ഇതിനെതിരേ ചിദംബരം നടത്തിയ പ്രസ്താവനയാണു പളനിസ്വാമിയെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യം സംരക്ഷിക്കുകയെന്നതു മാത്രമാണു ചിദംബരം ചെയ്യുന്നതെന്നും കാവേരി ജലതർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടിനു വേണ്ടി ചിദംബരം ഒന്നും ചെയ്തില്ലെന്നും പളനിസ്വാമി കുറ്റപ്പെടുത്തിയിരുന്നു.
പളനിസ്വാമിയുടെ വിമർശനത്തിനെതിരേ തമിഴ്നാട് പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി രംഗത്തെത്തി. അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനത്തെത്തിയ പളനിസ്വാമി ചില്ലുമേടയിലിരുന്ന് കല്ലെറിയരുതെന്ന് അഴഗിരി പറഞ്ഞു.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അണ്ണാ ഡിഎംകെ പിന്തുണച്ചിരുന്നു. ഇതിനെതിരേ ചിദംബരം നടത്തിയ പ്രസ്താവനയാണു പളനിസ്വാമിയെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യം സംരക്ഷിക്കുകയെന്നതു മാത്രമാണു ചിദംബരം ചെയ്യുന്നതെന്നും കാവേരി ജലതർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടിനു വേണ്ടി ചിദംബരം ഒന്നും ചെയ്തില്ലെന്നും പളനിസ്വാമി കുറ്റപ്പെടുത്തിയിരുന്നു.
പളനിസ്വാമിയുടെ വിമർശനത്തിനെതിരേ തമിഴ്നാട് പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി രംഗത്തെത്തി. അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനത്തെത്തിയ പളനിസ്വാമി ചില്ലുമേടയിലിരുന്ന് കല്ലെറിയരുതെന്ന് അഴഗിരി പറഞ്ഞു.