വാഷിംഗ്ടൺ ഡിസി: പാവപ്പെട്ട കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വവും ഗ്രീൻകാർഡും കിട്ടാക്കനിയാകും. കുടിയേറ്റം, പൗരത്വം, ഗ്രീൻകാർഡ് എന്നിവ സാന്പത്തികഭദ്രതയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സ്ഥിരതാമസത്തിനും ജോലിക്കും അനുമതി നല്കുന്ന ഗ്രീൻകാർഡ് മോഹിക്കുന്ന കോടിക്കണക്കിനു പേർ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും.
ഫുഡ് കൂപ്പണുകൾ, വൈദ്യസഹായം തുടങ്ങിയ സർക്കാർ അനുകൂല്യങ്ങൾ കൈപ്പറ്റി യുഎസിൽ കഴിയുന്ന നിലവിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വവും ഗ്രീൻകാർഡും അനുവദിക്കില്ല. രാജ്യത്തു പ്രവേശിപ്പിച്ചാൽ ഈ ആനുകൂല്യങ്ങൾ നല്കേണ്ടിവരുമെന്നു കണ്ടെത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നല്കുകയുമില്ല.
കുടിയേറ്റം യോഗ്യതയുടെ അടിസ്ഥാനത്തിൽ വേണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ചുവടുപിടിച്ചു തയാറാക്കിയിരിക്കുന്ന ഈ ചട്ടങ്ങൾ ഒക്ടോബർ 15നു പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.
നിയമപരമായി കുടിയേറിയ 2.2 കോടി പേരും അനധികൃതമായി രാജ്യത്തു തുടരുന്ന 10.5 കോടി പേരും പുതിയ നിയമത്തിന്റെ ഇരകളാകുമെന്ന് അനുമാനിക്കപ്പെടുന്നു.
അമേരിക്കൻ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനായി കുടിയേറ്റം സാന്പത്തിക സ്വയംപര്യാപ്തതയുടെ അടിസ്ഥാനത്തിൽ ആക്കണമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കൻ പൗരന്മാർക്കു ഗുണം ചെയ്യേണ്ട പരിമിതമായ വിഭവങ്ങളും ഉദാരമായ പദ്ധതികളും അനധികൃത കുടിയേറ്റക്കാർ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു.
കോൺഗ്രസിനെ മറികടന്നാണ് ട്രംപ് സ്വന്തം നയം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. താഴ്ന്ന വരുമാനക്കാർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കുന്ന നടപടിയാണിതെന്ന് കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്വർക്ക് പ്രതിനിധി ചാൾസ് വീലർ ചൂണ്ടിക്കാട്ടി. വംശീയ വിദ്വേഷത്തിൽ ഊന്നിയുള്ള നിയമങ്ങളാണിതെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും നാഷണൽ ഇമിഗ്രേഷൻ ലോ സെന്റർ എന്ന സംഘടന അറിയിച്ചു.
ഫുഡ് കൂപ്പണുകൾ, വൈദ്യസഹായം തുടങ്ങിയ സർക്കാർ അനുകൂല്യങ്ങൾ കൈപ്പറ്റി യുഎസിൽ കഴിയുന്ന നിലവിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വവും ഗ്രീൻകാർഡും അനുവദിക്കില്ല. രാജ്യത്തു പ്രവേശിപ്പിച്ചാൽ ഈ ആനുകൂല്യങ്ങൾ നല്കേണ്ടിവരുമെന്നു കണ്ടെത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നല്കുകയുമില്ല.
കുടിയേറ്റം യോഗ്യതയുടെ അടിസ്ഥാനത്തിൽ വേണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ചുവടുപിടിച്ചു തയാറാക്കിയിരിക്കുന്ന ഈ ചട്ടങ്ങൾ ഒക്ടോബർ 15നു പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.
നിയമപരമായി കുടിയേറിയ 2.2 കോടി പേരും അനധികൃതമായി രാജ്യത്തു തുടരുന്ന 10.5 കോടി പേരും പുതിയ നിയമത്തിന്റെ ഇരകളാകുമെന്ന് അനുമാനിക്കപ്പെടുന്നു.
അമേരിക്കൻ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനായി കുടിയേറ്റം സാന്പത്തിക സ്വയംപര്യാപ്തതയുടെ അടിസ്ഥാനത്തിൽ ആക്കണമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കൻ പൗരന്മാർക്കു ഗുണം ചെയ്യേണ്ട പരിമിതമായ വിഭവങ്ങളും ഉദാരമായ പദ്ധതികളും അനധികൃത കുടിയേറ്റക്കാർ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു.
കോൺഗ്രസിനെ മറികടന്നാണ് ട്രംപ് സ്വന്തം നയം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. താഴ്ന്ന വരുമാനക്കാർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കുന്ന നടപടിയാണിതെന്ന് കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്വർക്ക് പ്രതിനിധി ചാൾസ് വീലർ ചൂണ്ടിക്കാട്ടി. വംശീയ വിദ്വേഷത്തിൽ ഊന്നിയുള്ള നിയമങ്ങളാണിതെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും നാഷണൽ ഇമിഗ്രേഷൻ ലോ സെന്റർ എന്ന സംഘടന അറിയിച്ചു.