ഹോങ്കോംഗ്: ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകരുടെ സമരത്തിൽ ഹോങ്കോംഗ് വിമാനത്താവളം തുടർച്ചയായ രണ്ടാം ദിനവും സ്തംഭിച്ചു. ഹോങ്കോംഗ് ഭരണാധിപ കാരി ലാം പ്രതിഷേധക്കാർക്കു ശക്തമായ മുന്നറിയിപ്പു നല്കിയതിനു പിന്നാലെ വിമാനത്താവളത്തിലേക്കു വീണ്ടും മാർച്ച് നടക്കുകയായിരുന്നു.
തിങ്കളാഴ്ച അയ്യായിരത്തോളം പേർ വിമാനത്താവളത്തിൽ സമരം നടത്തി. തുടർന്ന് എല്ലാ സർവീസുകളും റദ്ദാക്കി. ഇന്നലെ രാവിലെ കാരി ലാം പത്രസമ്മേളനം നടത്തി. സമരവുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഹോങ്കോംഗിനു വലിയ ആഘാതമേല്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പു നല്കി.
ഇതിനു പിന്നാലെ സമരക്കാർ വീണ്ടും വിമാനത്താവളത്തിലേക്കു മാർച്ച് ചെയ്തു. ലഗേജ് ട്രോളികൾ കൂട്ടി കവാടങ്ങൾ ഉപരോധിച്ചു. യാത്രക്കാർക്ക് പുറത്തിറങ്ങാനും അകത്തേക്കു കടക്കാനും പറ്റാത്ത സ്ഥിതിയായി. തിങ്കളാഴ്ചത്തെ സ്തംഭനത്തിനു ശേഷം ഇന്നലെ രാവിലെ തുറന്ന വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. സർവീസുകളെല്ലാം റദ്ദാക്കുകയാണെന്ന് വീണ്ടും അറിയിപ്പുണ്ടായി.
ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിലെ ജനത തുടർച്ചയായ പത്താം ആഴ്ചയാണ് ചൈനയ്ക്കെതിരേ സമരം നടത്തുന്നത്. ഹോങ്കോംഗ് സർക്കാർ ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ആരംഭിച്ച സമരം വൻ ജനാധിപത്യ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. സമരം സഹിക്കാവുന്നതിലപ്പുറമായിയെന്ന് ചൈനയും പലതവണ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പോലീസിനെതിരേ അന്വേഷണം വേണം: യുഎൻ
ജനീവ: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരുടെ നേർക്കു പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎൻ. പോലീസിന്റെ പ്രവൃ ത്തികളെക്കുറിച്ച് പക്ഷപാതരഹിത അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്ലെറ്റ് ആവശ്യപ്പെടുന്നതായി അവരുടെ വക്താവ് റുപേർട്ട് കോൾവിൽ അറിയിച്ചു.
തിങ്കളാഴ്ച അയ്യായിരത്തോളം പേർ വിമാനത്താവളത്തിൽ സമരം നടത്തി. തുടർന്ന് എല്ലാ സർവീസുകളും റദ്ദാക്കി. ഇന്നലെ രാവിലെ കാരി ലാം പത്രസമ്മേളനം നടത്തി. സമരവുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഹോങ്കോംഗിനു വലിയ ആഘാതമേല്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പു നല്കി.
ഇതിനു പിന്നാലെ സമരക്കാർ വീണ്ടും വിമാനത്താവളത്തിലേക്കു മാർച്ച് ചെയ്തു. ലഗേജ് ട്രോളികൾ കൂട്ടി കവാടങ്ങൾ ഉപരോധിച്ചു. യാത്രക്കാർക്ക് പുറത്തിറങ്ങാനും അകത്തേക്കു കടക്കാനും പറ്റാത്ത സ്ഥിതിയായി. തിങ്കളാഴ്ചത്തെ സ്തംഭനത്തിനു ശേഷം ഇന്നലെ രാവിലെ തുറന്ന വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. സർവീസുകളെല്ലാം റദ്ദാക്കുകയാണെന്ന് വീണ്ടും അറിയിപ്പുണ്ടായി.
ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിലെ ജനത തുടർച്ചയായ പത്താം ആഴ്ചയാണ് ചൈനയ്ക്കെതിരേ സമരം നടത്തുന്നത്. ഹോങ്കോംഗ് സർക്കാർ ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ആരംഭിച്ച സമരം വൻ ജനാധിപത്യ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. സമരം സഹിക്കാവുന്നതിലപ്പുറമായിയെന്ന് ചൈനയും പലതവണ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പോലീസിനെതിരേ അന്വേഷണം വേണം: യുഎൻ
ജനീവ: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരുടെ നേർക്കു പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎൻ. പോലീസിന്റെ പ്രവൃ ത്തികളെക്കുറിച്ച് പക്ഷപാതരഹിത അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്ലെറ്റ് ആവശ്യപ്പെടുന്നതായി അവരുടെ വക്താവ് റുപേർട്ട് കോൾവിൽ അറിയിച്ചു.