ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ ട്രെയിൻ സർവീസുകൾ നിർത്തിയതിനു പിന്നാലെ ഡൽഹി-ലാഹോർ ബസ് സർവീസും അവസാനിപ്പിച്ചു. ബസ് സർവീസ് വേണ്ടെന്ന് പാക്കിസ്ഥാനിൽനിന്നു പ്രസ്താവന വന്നതിനു പിന്നാലെയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷ(ഡിടിസി)ന്റെ തീരുമാനം. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നീക്കംചെയ്തതിനു പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാകുകയും സൗഹാർദ ബസ് സർവീസ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ മന്ത്രി പറയുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ആറിന് ഈ ബസ് പുറപ്പെടേണ്ടിയിരുന്നതാണ്. അതിനിടെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന വന്നത്. ഇതോടെ അധികൃതർ സർവീസ് നിർത്താൻ തീരുമാനിച്ചു. പാക്കിസ്ഥാന്റെ തീരുമാനം വന്നതിനാൽ ഓഗസ്റ്റ് 12 മുതൽ ബസുകൾ അയയ്ക്കാനാകില്ലെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ബസ് സർവീസ് നിർത്തുകയാണെന്ന വിവരം പാക്കിസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അവസാനത്തെ ബസ് ഇന്ത്യയിലെത്തിയത്. ഇതിൽ രണ്ടു യാത്രക്കാരാണുണ്ടായിരുന്നത്. ഇന്നലെ തിരികെ പോകാനിരുന്ന ബസിൽ ഇന്ത്യയിൽനിന്ന് 19 യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
1999ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ബസ് സർവീസ് തുടങ്ങിയത്. 2001ലെ പാർലമെന്റ് ആക്രമണത്തിനുശേഷം ഇതുകുറച്ചുകാലം നിർത്തിവച്ചു. പിന്നീട് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ 2003ൽ സർവീസ് പുനരാരംഭിച്ചു.
വളരെക്കുറച്ചു യാത്രക്കാർ മാത്രമാണ് ഈ ബസിൽ ഉണ്ടാകാറുള്ളത്. രണ്ടു രാജ്യങ്ങളുടെ നയതന്ത്രബന്ധത്തെ പരിഗണിച്ച് യാത്രക്കാരുടെ എണ്ണക്കുറവ് കാര്യമാക്കാറില്ല. കൂടാതെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള ചുരുങ്ങിയ മാർഗങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഡൽഹി ഗേറ്റിനടുത്തുള്ള അംബേദ്കർ സ്റ്റേഡിയം ടെർമിനലിൽനിന്നാണ് ഈ ബസ് പുറപ്പെട്ടിരുന്നത്.
ഇന്ത്യയിൽനിന്നുള്ള ഡിടിസിയുടെ ബസ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ തിരിച്ചെത്തും.
ഇന്നലെ രാവിലെ ആറിന് ഈ ബസ് പുറപ്പെടേണ്ടിയിരുന്നതാണ്. അതിനിടെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന വന്നത്. ഇതോടെ അധികൃതർ സർവീസ് നിർത്താൻ തീരുമാനിച്ചു. പാക്കിസ്ഥാന്റെ തീരുമാനം വന്നതിനാൽ ഓഗസ്റ്റ് 12 മുതൽ ബസുകൾ അയയ്ക്കാനാകില്ലെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ബസ് സർവീസ് നിർത്തുകയാണെന്ന വിവരം പാക്കിസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അവസാനത്തെ ബസ് ഇന്ത്യയിലെത്തിയത്. ഇതിൽ രണ്ടു യാത്രക്കാരാണുണ്ടായിരുന്നത്. ഇന്നലെ തിരികെ പോകാനിരുന്ന ബസിൽ ഇന്ത്യയിൽനിന്ന് 19 യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
1999ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ബസ് സർവീസ് തുടങ്ങിയത്. 2001ലെ പാർലമെന്റ് ആക്രമണത്തിനുശേഷം ഇതുകുറച്ചുകാലം നിർത്തിവച്ചു. പിന്നീട് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ 2003ൽ സർവീസ് പുനരാരംഭിച്ചു.
വളരെക്കുറച്ചു യാത്രക്കാർ മാത്രമാണ് ഈ ബസിൽ ഉണ്ടാകാറുള്ളത്. രണ്ടു രാജ്യങ്ങളുടെ നയതന്ത്രബന്ധത്തെ പരിഗണിച്ച് യാത്രക്കാരുടെ എണ്ണക്കുറവ് കാര്യമാക്കാറില്ല. കൂടാതെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള ചുരുങ്ങിയ മാർഗങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഡൽഹി ഗേറ്റിനടുത്തുള്ള അംബേദ്കർ സ്റ്റേഡിയം ടെർമിനലിൽനിന്നാണ് ഈ ബസ് പുറപ്പെട്ടിരുന്നത്.
ഇന്ത്യയിൽനിന്നുള്ള ഡിടിസിയുടെ ബസ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ തിരിച്ചെത്തും.