ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നെന്നു കോണ്ഗ്രസ്. കഴിഞ്ഞപ്രളയത്തിൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് വെറും മൂവായിരം കോടി രൂപ മാത്രമാണ് നൽകിയതെന്നും പ്രളയ ദുരന്തത്തെ ഫോട്ടോയെടുത്തു പ്രചരിപ്പിക്കാനുള്ള അവസരമാണെന്നു മാത്രം കരുതാതെ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പണം അനുവദിക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസത്തിനായുള്ള കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണ്ട രീതിയിൽ പണം നൽകിയിട്ടില്ലെന്നു 2017ലെ സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014 മുതൽ വർഷംതോറും പ്രളയം നേരിടുന്ന ആസാമിനു ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം അനുവദിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കേരള സർക്കാരിനോടു കേന്ദ്ര സർക്കാർ ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ഷെർഗിൽ ആവശ്യപ്പെട്ടു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണത്തിന്റെ 50 ശതമാനമെങ്കിലും ദുരിതത്തിലായവർക്ക് നൽകണം. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രളയബാധിത സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പണം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിനായുള്ള കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണ്ട രീതിയിൽ പണം നൽകിയിട്ടില്ലെന്നു 2017ലെ സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014 മുതൽ വർഷംതോറും പ്രളയം നേരിടുന്ന ആസാമിനു ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം അനുവദിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കേരള സർക്കാരിനോടു കേന്ദ്ര സർക്കാർ ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ഷെർഗിൽ ആവശ്യപ്പെട്ടു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണത്തിന്റെ 50 ശതമാനമെങ്കിലും ദുരിതത്തിലായവർക്ക് നൽകണം. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രളയബാധിത സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പണം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.