ബെയ്ജിംഗ്: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനായി നാലു കരാറുകളിൽ ഇന്നലെ ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാഗ് യിയും പങ്കെടുത്ത രണ്ടാം ഇന്ത്യ-ചൈന ഉന്നതതല ഉച്ചകോടിക്കിടെയാണ് കരാറിൽ ഒപ്പിട്ടത്.
ഉഭയകക്ഷി ഭിന്നത തർക്കമാക്കി മാറ്റാതെ നോക്കുന്നതാണ് പ്രധാനമെന്ന് ജയശങ്കർ പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം മേഖലയിലെ സമാധാനം ഇല്ലാതാക്കരുതെന്നു ചൈന വ്യക്തമാക്കി. മൂന്നു ദിവസത്തെ ചൈന സന്ദർശനം നടത്തുന്ന ജയശങ്കർ ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാൻ, വിദേശകാര്യമന്ത്രി വാംഗ് ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി നേരിട്ടു സൂചിപ്പിക്കാതെ ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.
സംസ്കാര കൈമാറ്റം, സാംസ്കാരികപരിപാടികളുടെ സംഘാടനം, പൗരാണിക പൈതൃക സ്ഥലങ്ങളുടെ നടത്തിപ്പ് എന്നിവയിൽ ഇരുരാജ്യങ്ങളും ധാരണയിലായി. കായികരംഗത്തെ സഹകരണം വർധിപ്പിക്കുന്നതിന് ദേശീയ സ്പോർട്സ് അസോസിയേഷനുകളുടെ സഹകരണത്തിനും കായികതാരങ്ങളുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം ചൈന സന്ദർശിക്കുന്ന ആദ്യമന്ത്രിയാണ് ജയശങ്കർ.
ഉഭയകക്ഷി ഭിന്നത തർക്കമാക്കി മാറ്റാതെ നോക്കുന്നതാണ് പ്രധാനമെന്ന് ജയശങ്കർ പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം മേഖലയിലെ സമാധാനം ഇല്ലാതാക്കരുതെന്നു ചൈന വ്യക്തമാക്കി. മൂന്നു ദിവസത്തെ ചൈന സന്ദർശനം നടത്തുന്ന ജയശങ്കർ ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാൻ, വിദേശകാര്യമന്ത്രി വാംഗ് ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി നേരിട്ടു സൂചിപ്പിക്കാതെ ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.
സംസ്കാര കൈമാറ്റം, സാംസ്കാരികപരിപാടികളുടെ സംഘാടനം, പൗരാണിക പൈതൃക സ്ഥലങ്ങളുടെ നടത്തിപ്പ് എന്നിവയിൽ ഇരുരാജ്യങ്ങളും ധാരണയിലായി. കായികരംഗത്തെ സഹകരണം വർധിപ്പിക്കുന്നതിന് ദേശീയ സ്പോർട്സ് അസോസിയേഷനുകളുടെ സഹകരണത്തിനും കായികതാരങ്ങളുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം ചൈന സന്ദർശിക്കുന്ന ആദ്യമന്ത്രിയാണ് ജയശങ്കർ.