ഹോങ്കോംഗ്: ചൈനാവിരുദ്ധ ജനാധിപത്യപ്രക്ഷോഭകർ സമരം ശക്തമാക്കിയതിനെത്തുടർന്ന് ഹോങ്കോംഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്.
ഇന്നലെ അയ്യായിരത്തോളം പേർ പെട്ടെന്ന് വിമാനത്താവളത്തിലേക്കു റാലി നടത്തിയതിനെത്തുടർന്ന് എല്ലാ സർവീസുകളും നിർത്തിവയ്ക്കേണ്ടിവന്നു. ഇന്നും ഫ്ളൈറ്റുകൾ തടസപ്പെട്ടേക്കാമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കണമെന്നും കാത്തി പസഫിക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. സമരത്തിൽ പങ്കുചേരുന്ന ജീവനക്കാർ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും കാത്തി പസഫിക് എയർലൈൻസിന്റെ വക്താവ് പറഞ്ഞു.
പത്താഴ്ചയായി തുടരുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസ് അക്രമം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇന്നലത്തെ റാലി. പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനു പുറമേ, പ്രക്ഷോഭകരുടെ വേഷത്തിൽ സമരത്തിൽ നുഴഞ്ഞുകയറി ആൾക്കാരെ കസ്റ്റഡയിൽ എടുക്കുന്നതായും ആരോപിക്കപ്പെടുന്നു.
ഹോങ്കോംഗ് ഭരണകൂടം ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ആരംഭിച്ച സമരം, ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. പ്രക്ഷോഭകർക്ക് ചൈന ഇന്നലെയും ശക്തമായ മുന്നറിയിപ്പു നല്കി.
പോലീസിനു നേർക്ക് പെട്രോൾ ബോംബ് എറിയുന്നതടക്കമുള്ള അക്രമങ്ങളാണ് പ്രക്ഷോഭകർ നടത്തുന്നതെന്നും ഇതു തീവ്രവാദമാണെന്നും സ്റ്റേറ്റ് കൗൺസിലിലെ ഹോങ്കോംഗ്, മക്കാവു കാര്യങ്ങൾക്കായുള്ള ഓഫീസിന്റെ വക്താവ് യാംഗ് ഗുവാംഗ് ആരോപിച്ചു.
ഇന്നലെ അയ്യായിരത്തോളം പേർ പെട്ടെന്ന് വിമാനത്താവളത്തിലേക്കു റാലി നടത്തിയതിനെത്തുടർന്ന് എല്ലാ സർവീസുകളും നിർത്തിവയ്ക്കേണ്ടിവന്നു. ഇന്നും ഫ്ളൈറ്റുകൾ തടസപ്പെട്ടേക്കാമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കണമെന്നും കാത്തി പസഫിക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. സമരത്തിൽ പങ്കുചേരുന്ന ജീവനക്കാർ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും കാത്തി പസഫിക് എയർലൈൻസിന്റെ വക്താവ് പറഞ്ഞു.
പത്താഴ്ചയായി തുടരുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസ് അക്രമം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇന്നലത്തെ റാലി. പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനു പുറമേ, പ്രക്ഷോഭകരുടെ വേഷത്തിൽ സമരത്തിൽ നുഴഞ്ഞുകയറി ആൾക്കാരെ കസ്റ്റഡയിൽ എടുക്കുന്നതായും ആരോപിക്കപ്പെടുന്നു.
ഹോങ്കോംഗ് ഭരണകൂടം ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനെതിരേ ആരംഭിച്ച സമരം, ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. പ്രക്ഷോഭകർക്ക് ചൈന ഇന്നലെയും ശക്തമായ മുന്നറിയിപ്പു നല്കി.
പോലീസിനു നേർക്ക് പെട്രോൾ ബോംബ് എറിയുന്നതടക്കമുള്ള അക്രമങ്ങളാണ് പ്രക്ഷോഭകർ നടത്തുന്നതെന്നും ഇതു തീവ്രവാദമാണെന്നും സ്റ്റേറ്റ് കൗൺസിലിലെ ഹോങ്കോംഗ്, മക്കാവു കാര്യങ്ങൾക്കായുള്ള ഓഫീസിന്റെ വക്താവ് യാംഗ് ഗുവാംഗ് ആരോപിച്ചു.