ഇന്ത്യയിൽ ആവശ്യത്തിനു പ്രതിഭകൾ ഇല്ലെന്നതല്ല പ്രശ്നമെന്ന് ലോകകപ്പിനിടെയുണ്ടായ സംഭവ വികാസങ്ങൾ തെളിയിച്ചു. അല്ലെങ്കിൽ അന്പാട്ടി റായുഡുവിന് ക്രിക്കറ്റിനോട് വിടപറയേണ്ടിയും പരീക്ഷണ വറചട്ടിയിൽ പിടഞ്ഞ് വിജയ് ശങ്കറിന് പുറത്തുപോകേണ്ടിയും വരില്ലായിരുന്നു. കെ.എൽ. രാഹുലിനും ഋഷഭ് പന്തിനും അവസരങ്ങൾ ഏറെ ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ലെന്നതും ശ്രദ്ധേയം. 2023 ലോകകപ്പിലെങ്കിലും ഇന്ത്യക്ക് നാലാം നന്പറിൽ ഒരു വിശ്വസ്തൻ ഉണ്ടാകുമോ...
നാലാം നന്പർ ഏറ്റെടുക്കാൻ തനിക്കു സാധിക്കുമെന്ന അവകാശവാദമാണ് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യർ 68 പന്തിൽ 71 റണ്സ് എടുത്ത് നടത്തിയത്. പന്തിനും രാഹുലിനും വിജയ് ശങ്കറിനും മനീഷ് പാണ്ഡെക്കുമെല്ലാം ശക്തമായ വെല്ലുവിളിയായിരിക്കുകയാണ് അയ്യർ. 2023 ലോകകപ്പിനു മുന്പ് നാലാം നന്പറിൽ ഇന്ത്യ ശ്രേയസ് അയ്യറെ സ്ഥിരപ്പെടുത്തണമെന്നാണ് ക്രിക്കറ്റ് നീരീക്ഷകരുടെ അഭിപ്രായം.
ശ്രേയസ് അയ്യർ
ആറ് ഏകദിനങ്ങൾ മാത്രമാണ് ശ്രേയസ് അയ്യർ ഇതുവരെ കളിച്ചത്. മൂന്ന് അർധസെഞ്ചുറി നേടിയിട്ടുണ്ട്, ശരാശരി 46.83 ആണ്. ആറ് ഏകദിനങ്ങളിൽ മൂന്ന് തവണ അഞ്ചാം നന്പറിലാണ് ഡൽഹി താരം ബാറ്റ് ചെയ്തത്. മൂന്ന് തവണ ആറാമതും. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും അഞ്ചാം നന്പറിലാണ് ഇറങ്ങിയത്.
അവസരം പരമാവധി മുതലാക്കുന്ന ശ്രേയസ് തന്റെ പ്രകടനത്തിലൂടെ നാലാം നന്പറിനായുള്ള അവകാശവാദം ഉയർത്തിക്കഴിഞ്ഞു. വിൻഡീസ് എയ്ക്കെതിരായ ഇന്ത്യ എയുടെ പരന്പരയിലെ മികച്ച ഫോമാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. ഐപിഎലിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരുപത്തിനാലുകാരനായ താരത്തിന് ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിച്ചില്ല.
വിൻഡീസിനെതിരായ ട്വന്റി-20 പരന്പരയിൽ ആവശ്യത്തിന് ബാറ്റിംഗ് സമയം ലഭിക്കാതിരുന്നതും ആദ്യ ഏകദിനം ഉപേക്ഷിച്ചതും ശ്രേയസ് അയ്യർക്കു തിരിച്ചടിയായിരുന്നു.
ഋഷഭ് പന്ത്
പന്തിന്റെ ഷോട്ട് സെലക്ഷനാണ് ഏറ്റവും വിമർശിക്കപ്പെടുന്നത്. രണ്ടാം ഏകദിനത്തിൽ കാർലോസ് ബ്രാത്വൈറ്റിന്റെ പന്തിൽ പുറത്തായതും തീർത്തും മോശം ഷോട്ടിലൂടെയായിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് നാലാം നന്പറിൽ അദ്ദേഹത്തെ കൊള്ളില്ലെന്നു വാദിക്കുന്നവർക്ക് ഇന്ധനമേകുന്നത്.
വിജയ് ശങ്കർ
കെ.എൽ. രാഹുൽ
രോഹിത് ശർമ - ശിഖർ ധവാൻ ഓപ്പണർമാർക്ക് ബാക്ക് അപ്പ് ആയാണ് രാഹുൽ എന്നതാണ് നിലവിലെ അവസ്ത.