വാഷിംഗ്ടൺ ഡിസി: യുഎസിൽ ചെറുവിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോക്ടർ ദന്പതികളും അവരുടെ മകളും കൊല്ലപ്പെട്ടു. ഫിലഡൽഫിയയിൽ നിന്ന് ഒഹായോയിലേക്ക് സ്വന്തം ബീച്ച്ക്രാഫ്റ്റ് ബൊനാൻസ വിമാനത്തിൽ യാത്രതിരിച്ച ജസ്വിർ ഖുരാന, ഭാര്യ ദിവ്യ, മകൾ കിരണ് എന്നിവരാണു മരിച്ചത്. ഖുരാനയായിരുന്നു വിമാനം പൈലറ്റ് ചെയ്തത്.
വ്യാഴാഴ്ച എയർപോർട്ടിൽനിന്നു തിരിച്ചു മൂന്നു മിനിറ്റിനകം അപ്പർമോർലൻഡ് ടൗൺഷിപ്പിലെ വീടുകളുടെ പിൻവശത്ത് വിമാനം തകർന്നു വീഴുകയായിരുന്നു. മരങ്ങളിൽ തട്ടിയാണ് വിമാനം വീണത്. സമീപത്തു നാലോളം വീടുകളുണ്ടായിരുന്നു. വീടുകൾക്ക് നാശനഷ്ടമില്ല.നിലത്തുണ്ടായിരുന്നവർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് മോർലൻഡ് പോലീസ് മേധാവി മൈക്കൽ മർഫി പറഞ്ഞു.
ടെന്പിൾ യൂണിവേഴ്സിറ്റിയിൽ പത്തോളജി, ലാബ് മെഡിസിൻ പ്രഫസറാണ് അറുപതുകാരനായ ജസ്വിർ ഖുരാന. ഡ്രെക്സൽ യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റായിരുന്നു അന്പത്തിനാലുകാരിയായ ഭാര്യ ദിവ്യ. പത്തൊൻപതുകാരിയായ മകൾ കിരൺ വിദ്യാർഥിനിയാണ്. വിമാനത്തിൽനിന്ന് അപായ സന്ദേശം ലഭിച്ചിരുന്നില്ലെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു. വിമാന ദുരന്തത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച എയർപോർട്ടിൽനിന്നു തിരിച്ചു മൂന്നു മിനിറ്റിനകം അപ്പർമോർലൻഡ് ടൗൺഷിപ്പിലെ വീടുകളുടെ പിൻവശത്ത് വിമാനം തകർന്നു വീഴുകയായിരുന്നു. മരങ്ങളിൽ തട്ടിയാണ് വിമാനം വീണത്. സമീപത്തു നാലോളം വീടുകളുണ്ടായിരുന്നു. വീടുകൾക്ക് നാശനഷ്ടമില്ല.നിലത്തുണ്ടായിരുന്നവർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് മോർലൻഡ് പോലീസ് മേധാവി മൈക്കൽ മർഫി പറഞ്ഞു.
ടെന്പിൾ യൂണിവേഴ്സിറ്റിയിൽ പത്തോളജി, ലാബ് മെഡിസിൻ പ്രഫസറാണ് അറുപതുകാരനായ ജസ്വിർ ഖുരാന. ഡ്രെക്സൽ യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റായിരുന്നു അന്പത്തിനാലുകാരിയായ ഭാര്യ ദിവ്യ. പത്തൊൻപതുകാരിയായ മകൾ കിരൺ വിദ്യാർഥിനിയാണ്. വിമാനത്തിൽനിന്ന് അപായ സന്ദേശം ലഭിച്ചിരുന്നില്ലെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു. വിമാന ദുരന്തത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി.