റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിക്കെതിരേ ഭരണമുന്നണിയിലെ ലീഗ് പാർട്ടി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. മറ്റൊരു ഘടകകക്ഷിയായ ഫൈവ്സ്റ്റാറുമായി ഇടഞ്ഞ ലീഗിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി മത്തെയോ സൽവീനി പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പു വേണമെന്നു കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ തീയതി നിശ്ചയിക്കാൻ സെനറ്റിലെ കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. പ്രമേയം പാസായാലും തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പ്രസിഡന്റ് സെർജിയോ മറ്റാരെല്ലായാണ് എടുക്കേണ്ടത്. ഇപ്പോഴത്തെ നിയമസഭ നിലനിർത്തി പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന് ആവശ്യപ്പെടാം. അടുത്തയിടെ സൽവീനിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു നടത്തിയാൽ അധികാരം പിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ തീയതി നിശ്ചയിക്കാൻ സെനറ്റിലെ കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. പ്രമേയം പാസായാലും തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പ്രസിഡന്റ് സെർജിയോ മറ്റാരെല്ലായാണ് എടുക്കേണ്ടത്. ഇപ്പോഴത്തെ നിയമസഭ നിലനിർത്തി പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന് ആവശ്യപ്പെടാം. അടുത്തയിടെ സൽവീനിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു നടത്തിയാൽ അധികാരം പിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.