ഇസ്ലാമാബാദ്: കാഷ്മീർ പ്രശ്നത്തിന്റെ പേരിൽ നയതന്ത്രബന്ധം മരവിപ്പിച്ചതുൾപ്പെടെ ഇന്ത്യക്കെതിരേയുള്ള നടപടികൾ പുനഃപരിശോധിക്കാൻ സന്നദ്ധമാണെന്നു പാക്കിസ്ഥാൻ. കാഷ്മീർ പ്രശ്നത്തിൽ ഇന്ത്യ വീണ്ടുവിചാരം നടത്തിയാൽ അനുരഞ്ജനത്തിനു സന്നദ്ധമാണെന്നാണ് പാക് വാഗ്ദാനം.
ജമ്മു കാഷ്മീരിനു പ്രത്യേക പരിഗണന നൽകുന്ന 370 ാം വകുപ്പ് എടുത്തുകളയുന്നതുൾപ്പെടെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷിബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രഖ്യാപനം. 370 ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നു ഖുറേഷി കുറ്റപ്പെടുത്തി.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷികരാറുകൾ പുനഃപരിശോധിക്കുമെന്നും ഇസ്ലാമാബാദ് പറഞ്ഞിരുന്നു.
അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ നീക്കമുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ മന്ത്രി ഖുറേഷി തയാറായില്ല. കർത്താപുർ ഇടനാഴിയുമായി ബന്ധപ്പെട്ട ജോലികൾ തുടരും.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധം തടസപ്പെടുത്താൻ പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.
ഉഭയകക്ഷി ചർച്ചകളിൽനിന്ന് ഒരുഘട്ടത്തിലും ഒളിച്ചോടില്ല. ചർച്ചയ്ക്ക് അരങ്ങൊരുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യും. രാജ്യസുരക്ഷ ഉറപ്പാക്കാൻ ജാഗ്രത തുടരുമെന്നും മന്ത്രി ഖുറേഷി വ്യക്തമാക്കി.
ജമ്മു കാഷ്മീരിനു പ്രത്യേക പരിഗണന നൽകുന്ന 370 ാം വകുപ്പ് എടുത്തുകളയുന്നതുൾപ്പെടെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷിബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രഖ്യാപനം. 370 ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നു ഖുറേഷി കുറ്റപ്പെടുത്തി.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷികരാറുകൾ പുനഃപരിശോധിക്കുമെന്നും ഇസ്ലാമാബാദ് പറഞ്ഞിരുന്നു.
അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ നീക്കമുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ മന്ത്രി ഖുറേഷി തയാറായില്ല. കർത്താപുർ ഇടനാഴിയുമായി ബന്ധപ്പെട്ട ജോലികൾ തുടരും.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധം തടസപ്പെടുത്താൻ പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.
ഉഭയകക്ഷി ചർച്ചകളിൽനിന്ന് ഒരുഘട്ടത്തിലും ഒളിച്ചോടില്ല. ചർച്ചയ്ക്ക് അരങ്ങൊരുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യും. രാജ്യസുരക്ഷ ഉറപ്പാക്കാൻ ജാഗ്രത തുടരുമെന്നും മന്ത്രി ഖുറേഷി വ്യക്തമാക്കി.