നാഗസാക്കി: അമേരിക്കയുടെ അണുബോംബ് സ്ഫോടനത്തെ അതിജീവിച്ച മരക്കുരിശ് ജപ്പാനിലെ നാഗസാക്കിയിൽ തിരിച്ചെത്തി.
ഏഴരപ്പതിറ്റാണ്ടായി എവിടെയെന്നറിയാതിരുന്ന കുരിശ് അമേരിക്കയിൽ ഒഹായോയിലെ വിൽമിംഗ്ടൺ കോളജിലെ പീസ് റിസോഴ്സ് സെന്ററിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു.
നാഗസാക്കി ബോംബിംഗിന്റെ 74-ാം വാർഷികദിനമായ ഇന്നുമുതൽ മൂന്നാഴ്ചവരെ കുരിശ് നാഗസാക്കിയിലെ അമലോദ്ഭവ മാതാവിന്റെ ദേവാലയത്തിൽ(ഉറക്കാമി കത്തീഡ്രൽ) പൊതുദർശനത്തിനു വയ്ക്കും.
1945 ഓഗസ്റ്റ് ഒന്പതിനാണ് അമേരിക്ക നാഗസാക്കിയിൽ അണുബോംബിട്ടത്. ഉറക്കാമി കത്തോലിക്കാ ദേവാലയത്തിന്റെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന ഒരു മീറ്റർ ഉയരമുള്ള കുരിശ് അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ചിത്രം അന്നു പുറത്തുവന്നിരുന്നു. എന്നാൽ കുരിശിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായില്ല.
നാഗസാക്കിയിലെ ബിഷപ്പായിരുന്ന പോൾ അജിറോ യാമഗൂച്ചി ഈ കുരിശ് യുഎസ് മറീൻ വാൾട്ടർ ഹുക്കിന് നൽകുകയായിരുന്നു. ഹുക്ക് 1982ൽ കുരിശ് വിൽമിംഗ്ടൺ യൂണിവേഴ്സിറ്റിക്കു കൈമാറി. ഇവിടുള്ള പീസ് റിസോഴ്സ് സെന്ററിൽ സൂക്ഷിച്ചിരുന്ന കുരിശ് ജപ്പാനു മടക്കി നല്കാൻ തീരുമാനിച്ചു. പീസ് റിസോഴ്സ് സെന്റർ ഡയറക്ടർ താന്യ മോസ് ബുധനാഴ്ച കുരിശ് നാഗസാക്കി ആർച്ച് ബിഷപ് മിറ്റ്സുവാക്കി തകാമിക്കു കൈമാറി.
ഏഴരപ്പതിറ്റാണ്ടായി എവിടെയെന്നറിയാതിരുന്ന കുരിശ് അമേരിക്കയിൽ ഒഹായോയിലെ വിൽമിംഗ്ടൺ കോളജിലെ പീസ് റിസോഴ്സ് സെന്ററിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു.
നാഗസാക്കി ബോംബിംഗിന്റെ 74-ാം വാർഷികദിനമായ ഇന്നുമുതൽ മൂന്നാഴ്ചവരെ കുരിശ് നാഗസാക്കിയിലെ അമലോദ്ഭവ മാതാവിന്റെ ദേവാലയത്തിൽ(ഉറക്കാമി കത്തീഡ്രൽ) പൊതുദർശനത്തിനു വയ്ക്കും.
1945 ഓഗസ്റ്റ് ഒന്പതിനാണ് അമേരിക്ക നാഗസാക്കിയിൽ അണുബോംബിട്ടത്. ഉറക്കാമി കത്തോലിക്കാ ദേവാലയത്തിന്റെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന ഒരു മീറ്റർ ഉയരമുള്ള കുരിശ് അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ചിത്രം അന്നു പുറത്തുവന്നിരുന്നു. എന്നാൽ കുരിശിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായില്ല.
നാഗസാക്കിയിലെ ബിഷപ്പായിരുന്ന പോൾ അജിറോ യാമഗൂച്ചി ഈ കുരിശ് യുഎസ് മറീൻ വാൾട്ടർ ഹുക്കിന് നൽകുകയായിരുന്നു. ഹുക്ക് 1982ൽ കുരിശ് വിൽമിംഗ്ടൺ യൂണിവേഴ്സിറ്റിക്കു കൈമാറി. ഇവിടുള്ള പീസ് റിസോഴ്സ് സെന്ററിൽ സൂക്ഷിച്ചിരുന്ന കുരിശ് ജപ്പാനു മടക്കി നല്കാൻ തീരുമാനിച്ചു. പീസ് റിസോഴ്സ് സെന്റർ ഡയറക്ടർ താന്യ മോസ് ബുധനാഴ്ച കുരിശ് നാഗസാക്കി ആർച്ച് ബിഷപ് മിറ്റ്സുവാക്കി തകാമിക്കു കൈമാറി.