മുംബൈ: രാജ്യത്തെ വളർച്ചാനിരക്ക് ത്വരിതപ്പെടുത്താൻ തുടർച്ചയായി നാലാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് കുറച്ചു. പതിവിനു വിപരീതമായി 35 പോയിന്റ് അടിസ്ഥാനനിരക്ക് കുറച്ച ആർബിഐ റിപ്പോ നിരക്ക് 5.4 ശതമാനമായി കുറച്ചു. ആർബിഐ പ്രഖ്യാപനം വന്നയുടൻ പലിശനിരക്ക് കുറയ്ക്കുമെന്ന് പൊതുമേഖലാ ബാങ്കുകൾ പ്രതികരിച്ചു
ഈ സാന്പത്തികവർഷം രാജ്യത്തിന്റെ വളർച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്ന ഏഴിൽനിന്ന് 6.9ലേക്ക് താഴുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.
തുടർച്ചയായി നാലു പാദങ്ങളിലും ആർബിഐ നിരക്ക് കുറച്ചതിനെത്തുടർന്ന് ഈ വർഷം റിപ്പോ നിരക്ക് 1.1 ശതമാനം താഴ്ന്നു. റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായി പരിഷ്കരിച്ചതായി ആർബിഐ ഗവർണർ വ്യക്തമാക്കി. ഒന്പതു വർഷത്തിനിടെ ആർബിഐ നിരക്കിൽ വരുത്തിയ ഏറ്റവും വലിയ കുറവാണ് ഇന്നലത്തേത്. സാധാരണയായി അടിസ്ഥാനനിരക്കിൽ 25 പോയിന്റാണ് കുറച്ചിരുന്നത്. ആറംഗ ആർബിഐ പണനയസമിതിയിലെ നാലു പേരും 35 പോയിന്റ് കുറയ്ക്കമെന്ന് നിലപാടെടുത്തു. ആർബിഐ നിരക്ക് കുറച്ചത് ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളറിന് 70.88 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും വായ്പാനിരക്കിൽ കുറവ് വരുത്തും. എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് 15 പോയിന്റ് കുറച്ചു. ഈ ആനുകൂല്യം 10 മുതൽ നിലവിൽ വരും. ഇതോടെ വാർഷിക പലിശ നിരക്ക് 8.40ൽനിന്ന് 8.25 ശതമാനമാകും.
ഈ സാന്പത്തികവർഷം രാജ്യത്തിന്റെ വളർച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്ന ഏഴിൽനിന്ന് 6.9ലേക്ക് താഴുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.
തുടർച്ചയായി നാലു പാദങ്ങളിലും ആർബിഐ നിരക്ക് കുറച്ചതിനെത്തുടർന്ന് ഈ വർഷം റിപ്പോ നിരക്ക് 1.1 ശതമാനം താഴ്ന്നു. റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായി പരിഷ്കരിച്ചതായി ആർബിഐ ഗവർണർ വ്യക്തമാക്കി. ഒന്പതു വർഷത്തിനിടെ ആർബിഐ നിരക്കിൽ വരുത്തിയ ഏറ്റവും വലിയ കുറവാണ് ഇന്നലത്തേത്. സാധാരണയായി അടിസ്ഥാനനിരക്കിൽ 25 പോയിന്റാണ് കുറച്ചിരുന്നത്. ആറംഗ ആർബിഐ പണനയസമിതിയിലെ നാലു പേരും 35 പോയിന്റ് കുറയ്ക്കമെന്ന് നിലപാടെടുത്തു. ആർബിഐ നിരക്ക് കുറച്ചത് ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളറിന് 70.88 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും വായ്പാനിരക്കിൽ കുറവ് വരുത്തും. എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് 15 പോയിന്റ് കുറച്ചു. ഈ ആനുകൂല്യം 10 മുതൽ നിലവിൽ വരും. ഇതോടെ വാർഷിക പലിശ നിരക്ക് 8.40ൽനിന്ന് 8.25 ശതമാനമാകും.