ന്യൂഡൽഹി: സുഷമ സ്വരാജിന്റെ വേർപാടിൽ നിറകണ്ണുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമ സ്വരാജിന് അന്തിമോപചാരം അർപ്പിക്കാൻ ജന്ദർമന്ദറിലെ വസതിയിലെത്തിയ മോദി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെ വികാരഭരിതനായി. സുഷമയുടെ മൃതദേഹത്തിൽ പുഷ്പചക്രം അർപിച്ചശേഷം അവരുടെ ഭർത്താവ് സ്വരാജ് കൗശലുമായി സംസാരിക്കുന്പോഴാണ് മോദിയുടെ കണ്ണുകൾ നിറഞ്ഞു തുളുന്പിയത്.
സുഷമയുടെ വിയോഗത്തിന് പിന്നാലെ തന്നെ അനുശോചനം രേഖപ്പെടുത്തി മോദി ട്വിറ്ററിൽ ദുഖം പങ്ക് വച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം വിതുന്പുകയാണെന്നും മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജ്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മധുരസ്മരണയിൽ അഡ്വാനി
രാജ്യത്തിന് ഒരു സുപ്രധാന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നു മുതിർന്ന നേതാവ് എൽ.കെ അഡ്വാനി അനുസ്മരിച്ചു. യുവ നേതാവായിരുന്ന കാലം മുതൽ സുഷമയെ അടുത്തറിയാമായിരുന്നു. എല്ലാ വനിത നേതാക്കൾക്കും അവർ ഒരു മാതൃകയായിരുന്നു. തന്റെ എല്ലാ ജന്മദിനങ്ങളിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്കുകളുമായി അവർ മുടങ്ങാതെ എത്തിയിരുന്നുവെന്നും അഡ്വാനി ഓർമിച്ചു. സുഷമയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്പോൾ അഡ്വാനിയുടെ കണ്ണുകളും നിറഞ്ഞു തുളുന്പി. സുഷമ സ്വരാജിന്റെ മകൾ ബാൻസുരിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കവേ അഡ്വാനിയുടെ മകൾ പ്രതിഭയും പൊട്ടിക്കരഞ്ഞു.
സുഷമയുടെ വിയോഗത്തിന് പിന്നാലെ തന്നെ അനുശോചനം രേഖപ്പെടുത്തി മോദി ട്വിറ്ററിൽ ദുഖം പങ്ക് വച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം വിതുന്പുകയാണെന്നും മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജ്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മധുരസ്മരണയിൽ അഡ്വാനി
രാജ്യത്തിന് ഒരു സുപ്രധാന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നു മുതിർന്ന നേതാവ് എൽ.കെ അഡ്വാനി അനുസ്മരിച്ചു. യുവ നേതാവായിരുന്ന കാലം മുതൽ സുഷമയെ അടുത്തറിയാമായിരുന്നു. എല്ലാ വനിത നേതാക്കൾക്കും അവർ ഒരു മാതൃകയായിരുന്നു. തന്റെ എല്ലാ ജന്മദിനങ്ങളിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്കുകളുമായി അവർ മുടങ്ങാതെ എത്തിയിരുന്നുവെന്നും അഡ്വാനി ഓർമിച്ചു. സുഷമയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്പോൾ അഡ്വാനിയുടെ കണ്ണുകളും നിറഞ്ഞു തുളുന്പി. സുഷമ സ്വരാജിന്റെ മകൾ ബാൻസുരിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കവേ അഡ്വാനിയുടെ മകൾ പ്രതിഭയും പൊട്ടിക്കരഞ്ഞു.