ന്യൂഡൽഹി: മയക്കുമരുന്നു ചേർത്ത ഐസ്ക്രീം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ സസ്പെൻഡ് ചെയ്തു. കൂട്ടുപ്രതിയായ പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. ഡൽഹി-റാഞ്ചി റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിൽ ചൊവ്വാഴ്ചയാണു വിദ്യാർഥിനി പീഡനത്തിനിരയായത്. സഹയാത്രികയുടെ ട്വീറ്റിലൂടെയാണു പീഡനവിവരം പുറംലോകത്തെത്തിയത്.
മയക്കുമരുന്നു ചേർത്ത ഐസ്ക്രീം നൽകി ടിക്കറ്റ് പരിശോധകനും പാൻട്രി ജീവനക്കാരനും ചേർന്ന് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു യാത്രക്കാരിക്കുനേരെ ഇവരുടെ ഭീകരത തുടരുമെന്നും പെൺകുട്ടി ട്വിറ്റിറിൽ പറഞ്ഞിരുന്നു.
കേസിലേക്കു നീങ്ങുന്നതോടെ സാധാരണ ജീവിതം നയിക്കാനാകുമോയെന്ന ആശങ്കയും ഇരയായ പെൺകുട്ടിക്കുണ്ട്. കുറ്റവാളികളെ വെറുതെ വിട്ടാൽ നാളെ മറ്റൊര ു യാത്രക്കാരിക്കുനേരെയും ഇവരുടെ ക്രൂരത അരങ്ങേറാമെന്ന ആശങ്കയും റെയിൽവേ മന്ത്രിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുള്ള ട്വീറ്റിൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്നു പ്രാഥമിക നടപടിയെന്ന നിലയിൽ ടിക്കറ്റ് പരിശോധകനെ സസ്പൻഡ് ചെയ്യുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയില്ല എന്നതിനാൽ ഫോണിലൂടെ വിശദാംശങ്ങൾ തേടുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണം ആരംഭിച്ചുവെന്നും ആരോപണവിധേയരെ മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യംചെയ്തുവെന്നും പത്രക്കുറിപ്പിൽ പറയുന്നു. റാഞ്ചിയിലെ ടിക്കറ്റ് പരിശോധകനായ എൻ.ആർ. സൂരജിനെയാണ് സസ്പൻഡ് ചെയ്തതെന്നും റെയിൽവേ വ്യക്തമാക്കി.
മയക്കുമരുന്നു ചേർത്ത ഐസ്ക്രീം നൽകി ടിക്കറ്റ് പരിശോധകനും പാൻട്രി ജീവനക്കാരനും ചേർന്ന് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു യാത്രക്കാരിക്കുനേരെ ഇവരുടെ ഭീകരത തുടരുമെന്നും പെൺകുട്ടി ട്വിറ്റിറിൽ പറഞ്ഞിരുന്നു.
കേസിലേക്കു നീങ്ങുന്നതോടെ സാധാരണ ജീവിതം നയിക്കാനാകുമോയെന്ന ആശങ്കയും ഇരയായ പെൺകുട്ടിക്കുണ്ട്. കുറ്റവാളികളെ വെറുതെ വിട്ടാൽ നാളെ മറ്റൊര ു യാത്രക്കാരിക്കുനേരെയും ഇവരുടെ ക്രൂരത അരങ്ങേറാമെന്ന ആശങ്കയും റെയിൽവേ മന്ത്രിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുള്ള ട്വീറ്റിൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്നു പ്രാഥമിക നടപടിയെന്ന നിലയിൽ ടിക്കറ്റ് പരിശോധകനെ സസ്പൻഡ് ചെയ്യുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയില്ല എന്നതിനാൽ ഫോണിലൂടെ വിശദാംശങ്ങൾ തേടുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണം ആരംഭിച്ചുവെന്നും ആരോപണവിധേയരെ മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യംചെയ്തുവെന്നും പത്രക്കുറിപ്പിൽ പറയുന്നു. റാഞ്ചിയിലെ ടിക്കറ്റ് പരിശോധകനായ എൻ.ആർ. സൂരജിനെയാണ് സസ്പൻഡ് ചെയ്തതെന്നും റെയിൽവേ വ്യക്തമാക്കി.