കാബൂൾ: പടിഞ്ഞാറൻ കാബൂളിൽ പോലീസ് സ്റ്റേഷനെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 18 പേർ മരിച്ചു. 145 പേർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ ട്രക്ക്ബോംബ് സ്ഫോടനമാണു നടത്തിയതെന്നു പറഞ്ഞു.
പോലീസ് സ്റ്റേഷനു സമീപമുള്ള ചെക്ക്പോസ്റ്റിൽ വാഹനം തടഞ്ഞപ്പോൾ ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു. നാലു പോലീസുകാരും 14 സിവിലിയന്മാരും മരിച്ചെന്ന് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ 145 പേരിൽ 92 പേർ സിവിലിയന്മാരാണ്. ആക്രമണത്തിനിരയായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
താലിബാനും യുഎസും ദോഹയിൽ സമാധാനചർച്ച നടത്തിയ അവസരത്തിൽത്തന്നെയാണു സ്ഫോടനം നടന്നതെന്നതു ശ്രദ്ധേയമാണ്. എട്ടാം വട്ടമാണ് ഇരുവരും ചർച്ച നടത്തിയത്. ചർച്ച ഫലപ്രദമായിരുന്നുവെന്നും വൈകാതെ കരാറുണ്ടാക്കാമെന്നാണു കരുതുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. സമാധാന കരാർ പ്രയോഗത്തിലായാൽ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവും.
ഇതിനിടെ സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതിരേ താലിബാൻ രംഗത്തു വന്നു. തെരഞ്ഞെടുപ്പു റാലിയിലും യോഗങ്ങളിലും പങ്കെടുക്കുന്നതിനെതിരേ പൊതുജനങ്ങൾക്ക് താലിബാൻ മുന്നറിയിപ്പു നൽകി.
ഇന്നലെ കാബൂളിലെ മൂന്ന് ഐഎസ് കേന്ദ്രങ്ങളിൽ അഫ്ഗാൻ കമാൻഡോകൾ റെയ്ഡ് നടത്തി. ഇവിടെ ബോംബ് നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നുവെന്നും ഒട്ടേറെ സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. റെയ്ഡിനിടയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഐഎസ് പോരാളികളും മൂന്ന് അഫ്ഗാൻ കമാൻഡോകളും കൊല്ലപ്പെട്ടു.
പോലീസ് സ്റ്റേഷനു സമീപമുള്ള ചെക്ക്പോസ്റ്റിൽ വാഹനം തടഞ്ഞപ്പോൾ ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു. നാലു പോലീസുകാരും 14 സിവിലിയന്മാരും മരിച്ചെന്ന് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ 145 പേരിൽ 92 പേർ സിവിലിയന്മാരാണ്. ആക്രമണത്തിനിരയായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
താലിബാനും യുഎസും ദോഹയിൽ സമാധാനചർച്ച നടത്തിയ അവസരത്തിൽത്തന്നെയാണു സ്ഫോടനം നടന്നതെന്നതു ശ്രദ്ധേയമാണ്. എട്ടാം വട്ടമാണ് ഇരുവരും ചർച്ച നടത്തിയത്. ചർച്ച ഫലപ്രദമായിരുന്നുവെന്നും വൈകാതെ കരാറുണ്ടാക്കാമെന്നാണു കരുതുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. സമാധാന കരാർ പ്രയോഗത്തിലായാൽ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കൻ സൈനികരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവും.
ഇതിനിടെ സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതിരേ താലിബാൻ രംഗത്തു വന്നു. തെരഞ്ഞെടുപ്പു റാലിയിലും യോഗങ്ങളിലും പങ്കെടുക്കുന്നതിനെതിരേ പൊതുജനങ്ങൾക്ക് താലിബാൻ മുന്നറിയിപ്പു നൽകി.
ഇന്നലെ കാബൂളിലെ മൂന്ന് ഐഎസ് കേന്ദ്രങ്ങളിൽ അഫ്ഗാൻ കമാൻഡോകൾ റെയ്ഡ് നടത്തി. ഇവിടെ ബോംബ് നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നുവെന്നും ഒട്ടേറെ സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. റെയ്ഡിനിടയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഐഎസ് പോരാളികളും മൂന്ന് അഫ്ഗാൻ കമാൻഡോകളും കൊല്ലപ്പെട്ടു.