ന്യൂഡൽഹി: ജമ്മു കാഷ്മീരിനെ കീറി മുറിക്കുന്നതുവഴി രാജ്യത്തിന്റെ അഖണ്ഡത തകർക്കപ്പെടുമെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. കാഷ്മീർ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കുന്നില്ല എന്ന തീരുമാനത്തിന് ശേഷം രാഹുൽ ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. കാഷ്മീർ വിഷയത്തിലെ രാഹുലിന്റെ ആദ്യ പ്രതികരണവുമാണിത്.
ജമ്മു കാഷ്മീരിനെ ഏകപക്ഷീയമായി വലിച്ചു കീറുന്നത് രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടുത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ ഇടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. രാജ്യമെന്നാൽ ഇവിടുത്തെ ജനങ്ങളാണ്. അത് വെറും ഒരു തുണ്ട് ഭൂമിയല്ല. ഈ അധികാര ദുർവിനിയോഗം രാജ്യത്തിന്റെ സുരക്ഷയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസം 370-ാം അനുച്ഛേദം റദ്ദാക്കിയതിലും ജമ്മു കാഷ്മീരിനെ രണ്ടായി വിഭജിക്കുന്നതിലും രാഹുൽ ഗാന്ധി പ്രതികരിക്കാതിരുന്നത് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. രാഹുലിന്റെ ചുവടുപിടിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ കാഷ്മീരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൽ നിന്ന് ഭിന്ന സ്വരങ്ങൾ ഉയർന്നുവരുകയും ചെയ്തിരുന്നു.കാഷ്മീരിനെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷമായി എന്ന തരത്തിൽ വാർത്തകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുൽ രംഗത്തെത്തിയത്.
ജമ്മു കാഷ്മീരിനെ ഏകപക്ഷീയമായി വലിച്ചു കീറുന്നത് രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടുത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ ഇടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. രാജ്യമെന്നാൽ ഇവിടുത്തെ ജനങ്ങളാണ്. അത് വെറും ഒരു തുണ്ട് ഭൂമിയല്ല. ഈ അധികാര ദുർവിനിയോഗം രാജ്യത്തിന്റെ സുരക്ഷയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസം 370-ാം അനുച്ഛേദം റദ്ദാക്കിയതിലും ജമ്മു കാഷ്മീരിനെ രണ്ടായി വിഭജിക്കുന്നതിലും രാഹുൽ ഗാന്ധി പ്രതികരിക്കാതിരുന്നത് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. രാഹുലിന്റെ ചുവടുപിടിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ കാഷ്മീരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൽ നിന്ന് ഭിന്ന സ്വരങ്ങൾ ഉയർന്നുവരുകയും ചെയ്തിരുന്നു.കാഷ്മീരിനെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷമായി എന്ന തരത്തിൽ വാർത്തകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുൽ രംഗത്തെത്തിയത്.