ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ജമ്മു കാഷ്മീർ ചർച്ചയിൽ ലോക്സഭയിൽ സെൽഫ് ഗോളടിച്ച് കോണ്ഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. പാക്കധീന കാഷ്മീർ ഉൾപ്പെടെ ജമ്മു കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണോ അതോ ഉഭയകക്ഷി വിഷയമാണോ എന്നും ഇക്കാര്യത്തിൽ കേന്ദ്രനിലപാട് എന്താണെന്നുമുള്ള അധീറിന്റെ ചോദ്യമാണ് കോണ്ഗ്രസ് പാളയത്തെ ഒന്നാകെ പ്രതിരോധത്തിലാഴ്ത്തിയത്.
അമിത്ഷാ കോണ്ഗ്രസിനെ ഒന്നടങ്കം കടന്നാക്രമിക്കുക കൂടി ചെയ്തതോടെ പാർട്ടി തന്നെ സഭയിൽ പ്രതിരോധത്തിലായി. അധീറിന്റെ വാക്ക് ലോക്സഭയിൽ പിഴച്ചതോടെ മുൻനിരയിലിരുന്ന യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധി തലതിരിച്ച് രണ്ടാം നിരയിലിരിക്കുന്ന രാഹുൽ ഗാന്ധിയെ നോക്കി. രാഹുലാകട്ടെ എന്തു ചെയ്യാനാണ് എന്ന മട്ടിയിൽ നിസഹായതയോടെ തലയാട്ടിക്കാണിക്കുക മാത്രം ചെയ്തു.
ഇന്നലെ രാവിലെ തന്നെ കാഷ്മീർ വിഷയത്തിൽ സംസാരിക്കുന്ന പാർട്ടി എംപിമാർ കർശന ജാഗ്രതയോടെ സംസാരിക്കണം എന്നു കോണ്ഗ്രസ് നിർദേശിച്ചിരുന്നു. അതിനിടെ അധീർ രഞ്ജന്റെ കൈവിട്ടുള്ള പ്രയോഗം കോണ്ഗ്രസിനെ കടന്നാക്രമിക്കാൻ അമിത്ഷായ്ക്ക് അവസരം നൽകിയതിൽ സോണിയയും രാഹുലിനെയും ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. എന്നാൽ, തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നും പാക് അധീന കാഷ്മീരിനെക്കുറിച്ച് താൻമാത്രമാണ് ചോദ്യമുന്നയിച്ചതെന്നുമാണ് അധീർ രഞ്ജൻ ചൗധരി നൽകിയ വിശദീകരണം. കാഷ്മീർ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം ബിൽ പാസായതിനുപിന്നാലെ ഇന്നലെ ലോക്സഭയിൽ ജമ്മു കാഷ്മീരിലെ 370-ാം അനുച്ഛേദം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ബില്ലവതരിപ്പിച്ചു. തൊട്ടു പിന്നാലെയാണ് പാക് അധീന കാഷ്മീരിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ചോദ്യം ഉന്നയിച്ച് അധീർ രഞ്ജൻ രംഗത്തെത്തിയത്. 1994 ൽ പാർലമെന്റിൽ പാസാക്കിയ പ്രമേയം അനുസരിച്ച് മുഴുവൻ ജമ്മു കാഷ്മീരും ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ, സർക്കാർ ചട്ടങ്ങൾ കാറ്റിൽപറത്തി വളഞ്ഞവഴിയിൽ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെ സൃഷ്ടിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന തിൽ നിയമപരമായ തർക്കമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉടൻ തന്നെ മറുപടി നൽകി. തുടർച്ചയായി സംസാരിക്കവേയാണ് കാഷ്മീർ സംബന്ധിച്ച പരാമർശം അധീറിന്റെ കൈവിട്ടു പോയത്. “എനിക്കൊരു സംശയവുമില്ല. എന്നാൽ, ആഭ്യന്തര വിഷയമാണെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ സംസ്ഥാനത്തെ വിഭജിച്ചു. എന്റെ പോയിന്റ് എന്താണെന്നു വെച്ചാൽ 1948ൽ കാഷ്മീർ വിഷയം കൈകാര്യം ചെയ്തത് ഐക്യരാഷ്ട്ര സംഘടനയാണ്. അപ്പോൾ അതൊരു ആഭ്യന്തര വിഷയമാണോ നമ്മൾ ഷിംല കരാറിലും ലാഹോർ കരാറിലും ഒപ്പു വെച്ചു. അത് ആഭ്യന്തര വിഷമയാണോ അതോ ഉഭയകക്ഷി വിഷയമാണോ.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞത് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയോട് പറഞ്ഞത് കാഷ്മീർ ഒരു ഉഭയകക്ഷി വിഷയമാണെന്നാണ്. എന്നാൽ, ജമ്മു കാഷ്മീർ ഇപ്പോഴും ആഭ്യന്തര വിഷയം എന്ന കാര്യത്തിൽ നിങ്ങൾ വിശദീകരണം നൽകണം’’ എന്ന അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകളാണ് പിടി വിട്ടു പോയത്. ഇത്രയും പറഞ്ഞ് നിർത്തിയ ഉടനെയാണ് തന്റെ തൊട്ടരുകിൽ നിന്നു സംസാരിക്കുന്ന അധീറിനെ അന്പരപ്പോടെ നോക്കിയ സോണിയ ഗാന്ധി പിൻ നിരയിലിരുന്ന രാഹുലിനെ നോക്കി ആശങ്ക പങ്കു വച്ചത്.
അധീറിന്റെ വാക്കുകളെച്ചൊല്ലി നാണക്കേട്, നാണക്കേട് എന്ന് ഭരണപക്ഷ നിരയിൽ നിന്നും ആർപ്പു വിളികൾ ഉയർന്നു. താൻ ചോദിച്ചത് ഒരു അടിസ്ഥാന ചോദ്യമാണ്. അതിനെ തെറ്റിദ്ധരിക്കരുത്. കോണ്ഗ്രസ് പാർട്ടി ഒന്നടങ്കം നിങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ പ്രബോധനം ഉണ്ടാകാൻ ആഗ്രഹിക്കുന്നു എന്നു കൂടി അധീർ രഞ്ജൻ പറഞ്ഞു വെച്ചു. അത്രയും കൂടി ആയപ്പോൾ ഇടത് വശത്തിരിക്കുന്ന സോണിയ ഗാന്ധി കൂടുതൽ ആശ്ചര്യഭരിതയും അസ്വസ്ഥയുമായി.
അമിത്ഷാ കോണ്ഗ്രസിനെ ഒന്നടങ്കം കടന്നാക്രമിക്കുക കൂടി ചെയ്തതോടെ പാർട്ടി തന്നെ സഭയിൽ പ്രതിരോധത്തിലായി. അധീറിന്റെ വാക്ക് ലോക്സഭയിൽ പിഴച്ചതോടെ മുൻനിരയിലിരുന്ന യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധി തലതിരിച്ച് രണ്ടാം നിരയിലിരിക്കുന്ന രാഹുൽ ഗാന്ധിയെ നോക്കി. രാഹുലാകട്ടെ എന്തു ചെയ്യാനാണ് എന്ന മട്ടിയിൽ നിസഹായതയോടെ തലയാട്ടിക്കാണിക്കുക മാത്രം ചെയ്തു.
ഇന്നലെ രാവിലെ തന്നെ കാഷ്മീർ വിഷയത്തിൽ സംസാരിക്കുന്ന പാർട്ടി എംപിമാർ കർശന ജാഗ്രതയോടെ സംസാരിക്കണം എന്നു കോണ്ഗ്രസ് നിർദേശിച്ചിരുന്നു. അതിനിടെ അധീർ രഞ്ജന്റെ കൈവിട്ടുള്ള പ്രയോഗം കോണ്ഗ്രസിനെ കടന്നാക്രമിക്കാൻ അമിത്ഷായ്ക്ക് അവസരം നൽകിയതിൽ സോണിയയും രാഹുലിനെയും ദേഷ്യം പിടിപ്പിക്കുക തന്നെ ചെയ്തു. എന്നാൽ, തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നും പാക് അധീന കാഷ്മീരിനെക്കുറിച്ച് താൻമാത്രമാണ് ചോദ്യമുന്നയിച്ചതെന്നുമാണ് അധീർ രഞ്ജൻ ചൗധരി നൽകിയ വിശദീകരണം. കാഷ്മീർ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം ബിൽ പാസായതിനുപിന്നാലെ ഇന്നലെ ലോക്സഭയിൽ ജമ്മു കാഷ്മീരിലെ 370-ാം അനുച്ഛേദം നീക്കം ചെയ്യുന്നത് സംബന്ധിച്ച് ബില്ലവതരിപ്പിച്ചു. തൊട്ടു പിന്നാലെയാണ് പാക് അധീന കാഷ്മീരിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ചോദ്യം ഉന്നയിച്ച് അധീർ രഞ്ജൻ രംഗത്തെത്തിയത്. 1994 ൽ പാർലമെന്റിൽ പാസാക്കിയ പ്രമേയം അനുസരിച്ച് മുഴുവൻ ജമ്മു കാഷ്മീരും ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ, സർക്കാർ ചട്ടങ്ങൾ കാറ്റിൽപറത്തി വളഞ്ഞവഴിയിൽ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെ സൃഷ്ടിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന തിൽ നിയമപരമായ തർക്കമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉടൻ തന്നെ മറുപടി നൽകി. തുടർച്ചയായി സംസാരിക്കവേയാണ് കാഷ്മീർ സംബന്ധിച്ച പരാമർശം അധീറിന്റെ കൈവിട്ടു പോയത്. “എനിക്കൊരു സംശയവുമില്ല. എന്നാൽ, ആഭ്യന്തര വിഷയമാണെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ സംസ്ഥാനത്തെ വിഭജിച്ചു. എന്റെ പോയിന്റ് എന്താണെന്നു വെച്ചാൽ 1948ൽ കാഷ്മീർ വിഷയം കൈകാര്യം ചെയ്തത് ഐക്യരാഷ്ട്ര സംഘടനയാണ്. അപ്പോൾ അതൊരു ആഭ്യന്തര വിഷയമാണോ നമ്മൾ ഷിംല കരാറിലും ലാഹോർ കരാറിലും ഒപ്പു വെച്ചു. അത് ആഭ്യന്തര വിഷമയാണോ അതോ ഉഭയകക്ഷി വിഷയമാണോ.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞത് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയോട് പറഞ്ഞത് കാഷ്മീർ ഒരു ഉഭയകക്ഷി വിഷയമാണെന്നാണ്. എന്നാൽ, ജമ്മു കാഷ്മീർ ഇപ്പോഴും ആഭ്യന്തര വിഷയം എന്ന കാര്യത്തിൽ നിങ്ങൾ വിശദീകരണം നൽകണം’’ എന്ന അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകളാണ് പിടി വിട്ടു പോയത്. ഇത്രയും പറഞ്ഞ് നിർത്തിയ ഉടനെയാണ് തന്റെ തൊട്ടരുകിൽ നിന്നു സംസാരിക്കുന്ന അധീറിനെ അന്പരപ്പോടെ നോക്കിയ സോണിയ ഗാന്ധി പിൻ നിരയിലിരുന്ന രാഹുലിനെ നോക്കി ആശങ്ക പങ്കു വച്ചത്.
അധീറിന്റെ വാക്കുകളെച്ചൊല്ലി നാണക്കേട്, നാണക്കേട് എന്ന് ഭരണപക്ഷ നിരയിൽ നിന്നും ആർപ്പു വിളികൾ ഉയർന്നു. താൻ ചോദിച്ചത് ഒരു അടിസ്ഥാന ചോദ്യമാണ്. അതിനെ തെറ്റിദ്ധരിക്കരുത്. കോണ്ഗ്രസ് പാർട്ടി ഒന്നടങ്കം നിങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ പ്രബോധനം ഉണ്ടാകാൻ ആഗ്രഹിക്കുന്നു എന്നു കൂടി അധീർ രഞ്ജൻ പറഞ്ഞു വെച്ചു. അത്രയും കൂടി ആയപ്പോൾ ഇടത് വശത്തിരിക്കുന്ന സോണിയ ഗാന്ധി കൂടുതൽ ആശ്ചര്യഭരിതയും അസ്വസ്ഥയുമായി.