+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാധ്യമായ എല്ലാ മാർഗങ്ങളും തേടും: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് റ
സാധ്യമായ എല്ലാ മാർഗങ്ങളും തേടും: പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരേ പാക്കിസ്ഥാൻ രംഗത്തെത്തി.

ഇന്ത്യയുടെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഇതിനെതിരേ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട തർക്കപ്രദേശമാണ് കാഷ്മീരെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ, പാക് കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ സർക്കാരിന്‍റെ ഏകപക്ഷീയമായ ഒരു നീക്കവും തർക്കഭൂമിയായ കാഷ്മീരിന്‍റെ പദവി മാറ്റുകയില്ല, ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാസമിതിയുടെ പ്രമേയത്തിൽ കാഷ്മീർ തർക്കഭൂമിയാണ്. ജമ്മു കാഷ്മീരിലെയും പാക്കിസ്ഥാനിലെയും ജനങ്ങൾ ഇത് അംഗീകരിക്കില്ല.അന്താരാഷ്‌ട്ര തർക്കത്തിലെ ഒരു കക്ഷിയെന്ന നിലയിൽ കാഷ്മീർ വിഷയത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭ, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ, സൗഹൃദരാജ്യങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവയുടെ സഹായം തേടുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. പാക്കിസ്ഥാനിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ ഉന്നതതല സംഘത്തെയും അന്താരാഷ്‌ട്ര സമൂഹത്തെയും ഇക്കാര്യം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരിന്‍റെ പദവി മാറ്റാനുള്ള ഇന്ത്യയുടെ നീക്കം യുഎൻ മുന്പാകെ നൽകിയ ഉറപ്പിന്‍റെ ലംഘനമാണെന്നും ഖുറേഷി പറഞ്ഞു.

370-ാം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന് പാക് പ്രസിഡന്‍റ് ആരിഫ് അൽവി ചൊവ്വാഴ്ച പാർലമെന്‍റിന്‍റെ പ്രത്യേക സംയുക്തസമ്മേളനം വിളിച്ചു. ജമ്മു കാഷ്മീർ, നിയന്ത്രണരേഖ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ പ്രത്യേക സമ്മേളനം വിശകലനം ചെയ്യുമെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാവാത്തതാണെന്ന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽ-എൻ) അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷരീഫ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയ്ക്കെതിരേയുള്ള പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയും അപലപിച്ചു. ഇതിനെിരേ പാർലമെന്‍റിന്‍റെ സംയുക്തസമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ട്വിറ്റ റിൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാവാത്തതാണെന്നും ‍യുഎൻ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും പാക് മനുഷ്യാവകാശമന്ത്രി ഷെരീൻ മസാരി പറഞ്ഞു.

ആണവശക്തികളായ അയൽക്കാർ തമ്മിലുള്ള ബന്ധം വഷളാക്കുന്ന തീരുമാനം: ഇമ്രാൻ

ഇസ്‌ലാമാബാദ്: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമാണെന്നു പാക്കിസ്ഥാൻ‌ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആണവശക്തികളായ അയൽക്കാർ തമ്മിലുള്ള ബന്ധം വഷളാക്കുന്ന തീരുമാനമാണിതെന്നും ഇമ്രാൻ പറഞ്ഞു.

കാഷ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗാൻ എന്നിവരുമായി ഇമ്രാൻ സംസാരിച്ചു.