ഹോങ്കോംഗ്: ഇന്നലെ നടത്തിയ പൊതുപണിമുടക്ക് ഹോങ്കോംഗിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഹോങ്കോംഗിലെ സ്ഥിതി അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്നും പ്രക്ഷോഭകരുടെ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മുന്നറിയിപ്പു നൽകി. ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റ കരാർ പിൻവലിച്ചിട്ടും ജനാധിപത്യവാദികൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം നഗരത്തിലെ ക്രമസമാധാന നില വഷളാക്കിയിരിക്കുകയാണ്.
വിപ്ലവം വേണമെന്ന സമരക്കാരുടെ മുറവിളി അപകടകരമാണ്. ഒരുരാജ്യം രണ്ടു ഭരണരീതി എന്ന പ്രഖ്യാപിത നിലപാടിനു എതിരാണിത്. അവർ(പ്രക്ഷോഭകർ) ഹോങ്കോംഗിനെ തകർക്കാൻ ശ്രമിക്കുകയാണ്- ബെയ്ജിംഗ് അനുകൂലിയായ കാരി ലാം പറഞ്ഞു.
ഇന്നലെ സമരക്കാർ നഗരത്തിൽ ഏഴിടത്ത് റാലികൾ നടത്തി. നിരവധി പോലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു.പലേടത്തും സമരക്കാർക്കു നേരേ ടിയർഗ്യാസ് പ്രയോഗിച്ചു.
ഏറെ തിരക്കുള്ള ഹോങ്കോംഗ് വിമാനത്താവളത്തിലെ 200 ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടിവന്നതായി അധികൃതർ വ്യക്തമാക്കി. വിമാനത്താവള ജീവനക്കാരിൽ ചിലരും പണിമുടക്കിൽ പങ്കെടുത്തതാണു കാരണമെന്നു പറയപ്പെടുന്നു.
വിപ്ലവം വേണമെന്ന സമരക്കാരുടെ മുറവിളി അപകടകരമാണ്. ഒരുരാജ്യം രണ്ടു ഭരണരീതി എന്ന പ്രഖ്യാപിത നിലപാടിനു എതിരാണിത്. അവർ(പ്രക്ഷോഭകർ) ഹോങ്കോംഗിനെ തകർക്കാൻ ശ്രമിക്കുകയാണ്- ബെയ്ജിംഗ് അനുകൂലിയായ കാരി ലാം പറഞ്ഞു.
ഇന്നലെ സമരക്കാർ നഗരത്തിൽ ഏഴിടത്ത് റാലികൾ നടത്തി. നിരവധി പോലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു.പലേടത്തും സമരക്കാർക്കു നേരേ ടിയർഗ്യാസ് പ്രയോഗിച്ചു.
ഏറെ തിരക്കുള്ള ഹോങ്കോംഗ് വിമാനത്താവളത്തിലെ 200 ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടിവന്നതായി അധികൃതർ വ്യക്തമാക്കി. വിമാനത്താവള ജീവനക്കാരിൽ ചിലരും പണിമുടക്കിൽ പങ്കെടുത്തതാണു കാരണമെന്നു പറയപ്പെടുന്നു.