വാഷിംഗ്ടൺ ഡിസി: ഇരുപത്തിനാലു മണിക്കൂറിനിടെ യുഎസിലുണ്ടായ രണ്ടു വെടിവയ്പു സംഭവങ്ങളിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ ടെക്സസ് സംസ്ഥാനത്തെ എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ ഇരുപത്തൊന്നുകാരൻ യന്ത്ര ത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഡാളസ് സ്വദേശിയായ അക്രമി പാട്രിക് ക്രൂഷ്യസ് പോലീസിനു കീഴടങ്ങി. ഹിസ്പാനിക് വംശജർ ധാരാളമുള്ള എൽപാസോയിൽ നടന്നത് വംശീയ ആക്രമണമാണെന്നു കരുതുന്നു.
ഒഹായോ സംസ്ഥാനത്തെ ഡേയ്റ്റണിൽ ശനിയാഴ്ച അർധരാത്രി ഒരു മണിക്കായിരുന്നു രണ്ടാമത്തെ വെടിവയ്പ്. അക്രമി അടക്കം 10 പേർ മരിച്ചു. 16 പേർക്കു പരിക്കേറ്റു.
എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള ഷോപ്പിംഗിനായി ജനം തിങ്ങിനിറഞ്ഞ സമയത്തായിരുന്നു വെടിവയ്പ്. മരിച്ചവരിലും പരിക്കേറ്റവരിലും എല്ലാ പ്രായത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. രണ്ടു വയസുള്ള കുഞ്ഞു മുതൽ 82 വയസുള്ള ആൾ വരെ ചികിത്സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറു മെക്സിക്കോക്കാർ ഉൾപ്പെടുന്നതായി അവിടത്തെ വിദേശകാര്യ വകുപ്പ് അറിയിച്ചു.
സ്റ്റോർ വളഞ്ഞ പോലീസിനു മുന്നിൽ അക്രമി പാട്രിക് ക്രൂഷ്യസ് കീഴടങ്ങുകയായിരുന്നു. വെള്ളക്കാരനായ ഇയാൾ, വംശീയവിദ്വേഷം വമിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമാണ് അക്രമം നടത്തിയത്. ഹിസ്പാനിക് വംശജർ ടെക്സസിൽ അധിനിവേശം നടത്തുന്നതിനുള്ള പ്രതികാരമാണ് തന്റെ പ്രവൃത്തിയെന്ന് ഇയാൾ പറയുന്നുണ്ട്. വെള്ളക്കാരുടെ മേധാവിത്വം വിളന്പുന്ന വാദങ്ങൾ കുറിപ്പിലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യക്കാർക്കും കുടിയേറ്റക്കാർക്കും എതിരായി വിദ്വേഷവും ചൊരിയുന്നുണ്ട്.
ക്രൂഷ്യസിന്റേത് എന്നു കരുതുന്ന ട്വിറ്റർ അക്കൗണ്ട് വെടിവയ്പിനു പിന്നാലെ മരവിപ്പിക്കപ്പെട്ടു. ഈ അക്കൗണ്ടുകളിലെ പല ട്വീറ്റുകളിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിക്കുന്നുണ്ട്. കുടിയേറ്റം തടയാനായി മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.
മണിക്കൂറുകൾക്കകം ഒഹായോയിൽ വെടിവയ്പു നടത്തിയ അക്രമിയുടെ പേരുവിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഡേയ്റ്റണിലെ ഓറേഗോൺ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. ബാറുകളും ക്ലബ്ബുകളുമായി നിശാജീവിതം സജീവമായ സ്ഥലമാണിവിടം. ഒരു വലിയ തോക്കുമായി അക്രമി തെരുവിൽ വെടിവയ്പു നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പോലീസ് ഉടൻതന്നെ ഇയാളെ വെടിവച്ചുകൊന്നു.
രണ്ടു കേസുകളിലും എഫ് ബിഐ അന്വേഷണം ആരംഭിച്ചു. 2019 വർഷത്തിൽ യുഎസിൽ നടന്ന 250-ാമത്തെ വലിയ വെടിയ്പു സംഭവമായിരുന്നു എൽപാസോയിലേത്. വർഷത്തിലെ 215-ാം ദിവസമാണ് ഇതു നടന്നതെന്നും തോക്ക് അക്രമങ്ങൾ നിരീക്ഷിക്കുന്ന ഗൺ വയലൻസ് ആർക്കൈവ് എന്ന സംഘടന വ്യക്തമാക്കി.
എൽപാസോ വെടിവയ്പിനെ പ്രസിഡന്റ് ട്രംപ് അപലപിച്ചു. ഭീരുക്കളുടെ പ്രവൃത്തിയാണിത്. നിരപരാധികളെ കൊല്ലുന്നതിനു ന്യായീകരണമില്ല. വിദ്വേഷപരമായ അക്രമത്തെ എല്ലാവർക്കുമൊപ്പം അപലപിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ടെക്സസ് സംസ്ഥാനത്തെ എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ ഇരുപത്തൊന്നുകാരൻ യന്ത്ര ത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഡാളസ് സ്വദേശിയായ അക്രമി പാട്രിക് ക്രൂഷ്യസ് പോലീസിനു കീഴടങ്ങി. ഹിസ്പാനിക് വംശജർ ധാരാളമുള്ള എൽപാസോയിൽ നടന്നത് വംശീയ ആക്രമണമാണെന്നു കരുതുന്നു.
ഒഹായോ സംസ്ഥാനത്തെ ഡേയ്റ്റണിൽ ശനിയാഴ്ച അർധരാത്രി ഒരു മണിക്കായിരുന്നു രണ്ടാമത്തെ വെടിവയ്പ്. അക്രമി അടക്കം 10 പേർ മരിച്ചു. 16 പേർക്കു പരിക്കേറ്റു.
എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള ഷോപ്പിംഗിനായി ജനം തിങ്ങിനിറഞ്ഞ സമയത്തായിരുന്നു വെടിവയ്പ്. മരിച്ചവരിലും പരിക്കേറ്റവരിലും എല്ലാ പ്രായത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. രണ്ടു വയസുള്ള കുഞ്ഞു മുതൽ 82 വയസുള്ള ആൾ വരെ ചികിത്സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറു മെക്സിക്കോക്കാർ ഉൾപ്പെടുന്നതായി അവിടത്തെ വിദേശകാര്യ വകുപ്പ് അറിയിച്ചു.
സ്റ്റോർ വളഞ്ഞ പോലീസിനു മുന്നിൽ അക്രമി പാട്രിക് ക്രൂഷ്യസ് കീഴടങ്ങുകയായിരുന്നു. വെള്ളക്കാരനായ ഇയാൾ, വംശീയവിദ്വേഷം വമിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമാണ് അക്രമം നടത്തിയത്. ഹിസ്പാനിക് വംശജർ ടെക്സസിൽ അധിനിവേശം നടത്തുന്നതിനുള്ള പ്രതികാരമാണ് തന്റെ പ്രവൃത്തിയെന്ന് ഇയാൾ പറയുന്നുണ്ട്. വെള്ളക്കാരുടെ മേധാവിത്വം വിളന്പുന്ന വാദങ്ങൾ കുറിപ്പിലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യക്കാർക്കും കുടിയേറ്റക്കാർക്കും എതിരായി വിദ്വേഷവും ചൊരിയുന്നുണ്ട്.
ക്രൂഷ്യസിന്റേത് എന്നു കരുതുന്ന ട്വിറ്റർ അക്കൗണ്ട് വെടിവയ്പിനു പിന്നാലെ മരവിപ്പിക്കപ്പെട്ടു. ഈ അക്കൗണ്ടുകളിലെ പല ട്വീറ്റുകളിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിക്കുന്നുണ്ട്. കുടിയേറ്റം തടയാനായി മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.
മണിക്കൂറുകൾക്കകം ഒഹായോയിൽ വെടിവയ്പു നടത്തിയ അക്രമിയുടെ പേരുവിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഡേയ്റ്റണിലെ ഓറേഗോൺ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. ബാറുകളും ക്ലബ്ബുകളുമായി നിശാജീവിതം സജീവമായ സ്ഥലമാണിവിടം. ഒരു വലിയ തോക്കുമായി അക്രമി തെരുവിൽ വെടിവയ്പു നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പോലീസ് ഉടൻതന്നെ ഇയാളെ വെടിവച്ചുകൊന്നു.
രണ്ടു കേസുകളിലും എഫ് ബിഐ അന്വേഷണം ആരംഭിച്ചു. 2019 വർഷത്തിൽ യുഎസിൽ നടന്ന 250-ാമത്തെ വലിയ വെടിയ്പു സംഭവമായിരുന്നു എൽപാസോയിലേത്. വർഷത്തിലെ 215-ാം ദിവസമാണ് ഇതു നടന്നതെന്നും തോക്ക് അക്രമങ്ങൾ നിരീക്ഷിക്കുന്ന ഗൺ വയലൻസ് ആർക്കൈവ് എന്ന സംഘടന വ്യക്തമാക്കി.
എൽപാസോ വെടിവയ്പിനെ പ്രസിഡന്റ് ട്രംപ് അപലപിച്ചു. ഭീരുക്കളുടെ പ്രവൃത്തിയാണിത്. നിരപരാധികളെ കൊല്ലുന്നതിനു ന്യായീകരണമില്ല. വിദ്വേഷപരമായ അക്രമത്തെ എല്ലാവർക്കുമൊപ്പം അപലപിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.