ഇസ്ലാമാബാദ്: കാഷ്മീരിലെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നു.
പ്രതിരോധ മന്ത്രി പർവേസ് ഖട്ടക്, വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, പാക് കരസേനാ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ തുടങ്ങിയവർ ദേശീയ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുത്തു. കാഷ്മീർ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടേണ്ട സമയമായെന്നു ഇമ്രാൻ ട്വീറ്റ് ചെയ്തു. പാക് അധീന കാഷ്മീരിലെ ജനവാസ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്നും ഇമ്രാൻ ആരോപിച്ചു.
പ്രതിരോധ മന്ത്രി പർവേസ് ഖട്ടക്, വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, പാക് കരസേനാ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ തുടങ്ങിയവർ ദേശീയ സുരക്ഷാ സമിതി യോഗത്തിൽ പങ്കെടുത്തു. കാഷ്മീർ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടേണ്ട സമയമായെന്നു ഇമ്രാൻ ട്വീറ്റ് ചെയ്തു. പാക് അധീന കാഷ്മീരിലെ ജനവാസ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്നും ഇമ്രാൻ ആരോപിച്ചു.