ന്യൂഡൽഹി: കേരളത്തിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഇളവില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതി പ്രകാരം പ്രളയത്തിൽ അകപ്പെട്ട കേരളവും ഫേനി ചുഴലിക്കാറ്റിൽ അകപ്പെട്ട ഒഡീഷയും കേന്ദ്രത്തെ സമീപിച്ചിരുന്നു.
നിലവിൽ കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്നത് മാറ്റി 100-0 അല്ലെങ്കിൽ 90-10 എന്നാക്കണമെന്നായിരുന്നു കേരളവും ഒഡീഷയും ആവശ്യപ്പെട്ടത്. എന്നാൽ, ഗ്രാമീണ വികസന മന്ത്രാലയം ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കി. ഒഡീഷയിൽ നിന്നുള്ള ബിജെപി എംപിമാരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ നിലവിലെ നിബന്ധനകളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ്, കേരളം, ഒഡീഷ, തമിഴ്നാട് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്നത് മാറ്റി 100-0 അല്ലെങ്കിൽ 90-10 എന്നാക്കണമെന്നായിരുന്നു കേരളവും ഒഡീഷയും ആവശ്യപ്പെട്ടത്. എന്നാൽ, ഗ്രാമീണ വികസന മന്ത്രാലയം ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കി. ഒഡീഷയിൽ നിന്നുള്ള ബിജെപി എംപിമാരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ നിലവിലെ നിബന്ധനകളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ്, കേരളം, ഒഡീഷ, തമിഴ്നാട് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.