ന്യൂഡൽഹി: കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് കർശന നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കുന്നതിനായി മാറ്റി.
വിശ്വാസ പ്രമേയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും ഇന്നലെ വൈകുന്നേരം ആറോടെ വോട്ടെടുപ്പു നടത്താനാണ് ലക്ഷ്യമിടുന്നതെന്നും സ്പീക്കർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി അറിയിച്ചു. ഇതേത്തുടർന്നു ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കർണാടകയിലെ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സർക്കാരിനെ രക്ഷപ്പെടുത്താനായി സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നീട്ടുകയാണെന്നുമാണ് എംഎൽഎമാരായ ആർ. ശേഖർ, നാഗേഷ് എന്നിവരുടെ ആരോപണം. അതിനാൽ ഇന്നലെ വൈകുന്നേരം അഞ്ചിനു മുന്പ് വിശ്വാസവോട്ടെടുപ്പ് നടത്താൻ കർശന നിർദേശം നൽകണമെന്ന് എംഎൽഎമാർക്കു വേണ്ടി റോഹ്തഗി ആവശ്യപ്പെട്ടു.
വിശ്വാസ പ്രമേയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും ഇന്നലെ വൈകുന്നേരം ആറോടെ വോട്ടെടുപ്പു നടത്താനാണ് ലക്ഷ്യമിടുന്നതെന്നും സ്പീക്കർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി അറിയിച്ചു. ഇതേത്തുടർന്നു ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കർണാടകയിലെ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സർക്കാരിനെ രക്ഷപ്പെടുത്താനായി സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നീട്ടുകയാണെന്നുമാണ് എംഎൽഎമാരായ ആർ. ശേഖർ, നാഗേഷ് എന്നിവരുടെ ആരോപണം. അതിനാൽ ഇന്നലെ വൈകുന്നേരം അഞ്ചിനു മുന്പ് വിശ്വാസവോട്ടെടുപ്പ് നടത്താൻ കർശന നിർദേശം നൽകണമെന്ന് എംഎൽഎമാർക്കു വേണ്ടി റോഹ്തഗി ആവശ്യപ്പെട്ടു.