ന്യൂഡൽഹി: വിവരാവകാശ നിയമം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കേന്ദ്ര സർക്കാർ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണു കാണുന്നതെന്നും വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വളരെയധികം ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ശേഷമാണ് പാർലമെന്റ് വിവരാവകാശ നിയമം ഏകകണ്ഠമായി പാസാക്കിയത്. 60 ലക്ഷം ആളുകൾ ഈ നിയമം ഉപയോഗിക്കുകയും വിവിധ മേഖലകളിലുള്ള സുതാര്യതയും ഉത്തരവാദിത്വബോധവും നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ആ നിയമം നാശത്തിന്റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് വിവരാവകാശ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. കേന്ദ്ര- സംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മീഷണർമാരുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി പ്രവർത്തന കാലാവധിയും ശന്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നീക്കമാണ് ഇതെ ന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. തുടർന്ന് 79-നെതിരേ 218 വോട്ടിനാണ് ബിൽ പാസായത്.
വളരെയധികം ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ശേഷമാണ് പാർലമെന്റ് വിവരാവകാശ നിയമം ഏകകണ്ഠമായി പാസാക്കിയത്. 60 ലക്ഷം ആളുകൾ ഈ നിയമം ഉപയോഗിക്കുകയും വിവിധ മേഖലകളിലുള്ള സുതാര്യതയും ഉത്തരവാദിത്വബോധവും നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ആ നിയമം നാശത്തിന്റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് വിവരാവകാശ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. കേന്ദ്ര- സംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മീഷണർമാരുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി പ്രവർത്തന കാലാവധിയും ശന്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നീക്കമാണ് ഇതെ ന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. തുടർന്ന് 79-നെതിരേ 218 വോട്ടിനാണ് ബിൽ പാസായത്.