ബെയ്ജിംഗ്: ടിയാനൻമെൻ സമരത്തെ ചോരയിൽ മുക്കിക്കൊന്നതിന്റെ പേരിൽ ബെയ്ജിംഗിലെ കശാപ്പുകാരൻ എന്നറിയപ്പെട്ടിരുന്ന മുൻ ചൈനീസ് പ്രധാനമന്ത്രി ലി പെംഗ്(90) അന്തരിച്ചു.
വിദ്യാർഥികളും തൊഴിലാളികളും ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ക്യാന്പ് ചെയ്ത് 1989ൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി നടത്തിയ സമരം അധികാരികളെ വിറളിപിടിപ്പിച്ചു. ആ വർഷം മേയ് 20നു ലി പട്ടാളനിയമം പ്രഖ്യാപിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ജൂൺമൂന്നിനു രാത്രി സൈന്യം നടത്തിയ നരനായാട്ടിൽ ആയിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു കരുതുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വമാണു സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനം എടുത്തതെങ്കിലും പ്രധാനമന്ത്രി ലിയാണ് പ്രധാന ഉത്തരവാദിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രക്ഷോഭകർക്കു നേരേ വെടിയുതിർത്തതിനെ ലി പല വേദികളിലും ന്യായീകരിച്ചു. ഒരു ദശകത്തോളം അധികാരത്തിലിരുന്ന അദ്ദേഹം 2002-ലാണു റിട്ടയർ ചെയ്തത്.
വിദ്യാർഥികളും തൊഴിലാളികളും ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ക്യാന്പ് ചെയ്ത് 1989ൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി നടത്തിയ സമരം അധികാരികളെ വിറളിപിടിപ്പിച്ചു. ആ വർഷം മേയ് 20നു ലി പട്ടാളനിയമം പ്രഖ്യാപിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ജൂൺമൂന്നിനു രാത്രി സൈന്യം നടത്തിയ നരനായാട്ടിൽ ആയിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു കരുതുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വമാണു സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനം എടുത്തതെങ്കിലും പ്രധാനമന്ത്രി ലിയാണ് പ്രധാന ഉത്തരവാദിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രക്ഷോഭകർക്കു നേരേ വെടിയുതിർത്തതിനെ ലി പല വേദികളിലും ന്യായീകരിച്ചു. ഒരു ദശകത്തോളം അധികാരത്തിലിരുന്ന അദ്ദേഹം 2002-ലാണു റിട്ടയർ ചെയ്തത്.