വാഷിംഗ്ടൺ ഡിസി: പത്തു ദിവസംകൊണ്ട് അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്നും എന്നാൽ ഒരുകോടിപ്പേരെ കൊല്ലേണ്ടിവരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണം തേടി അഫ്ഗാൻ ഭരണകൂടം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്തിയശേഷം നടത്തിയ പരാമർശത്തിലാണ് അഫ്ഗാനിസ്ഥാനെ തുടച്ചുനീക്കി യുദ്ധത്തിന് അറുതിവരുത്താനാവുമെന്നു ട്രംപ് പറഞ്ഞത്. ഒരുകോടിപ്പേരെ വകവരുത്തുന്നത് ഒഴിവാക്കാനാണ് നയതന്ത്ര മാർഗം തേടുന്നത്.
അഫ്ഗാനിസ്ഥാനിൽ യുദ്ധം നടത്തുന്നതിനു പകരം പോലീസിന്റെ പണിയാണ് അമേരിക്ക ചെയ്തുവന്നിരുന്നതെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാൻ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണുന്ന കാര്യത്തിൽ പാക്കിസ്ഥാനു സഹായിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യമാണെന്ന് അഫ്ഗാൻ പ്രസിഡന്റിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഭാവി നിർണയിക്കാൻ ഒരു വിദേശ ഭരണകൂടത്തെയും അനുവദിക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ യുദ്ധം നടത്തുന്നതിനു പകരം പോലീസിന്റെ പണിയാണ് അമേരിക്ക ചെയ്തുവന്നിരുന്നതെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാൻ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണുന്ന കാര്യത്തിൽ പാക്കിസ്ഥാനു സഹായിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യമാണെന്ന് അഫ്ഗാൻ പ്രസിഡന്റിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഭാവി നിർണയിക്കാൻ ഒരു വിദേശ ഭരണകൂടത്തെയും അനുവദിക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.