ന്യൂഡൽഹി: കർണാടക നിയമസഭയിലെ വിശ്വാസപ്രമേയ വോട്ടെടുപ്പ് എത്രയും വേഗം നടത്താൻ നിർദേശിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചു.
എംഎൽഎമാരായ ആർ. ശേഖർ, നാഗേഷ് എന്നിവർ നൽകിയ ഹർജിയിലെ ആവശ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ ഉന്നയിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കുന്നതിന് ഇന്നലത്തെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു റോഹ്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി പിന്നീട് നോക്കാം എന്നു മാത്രം മറുപടി നൽകി.
കർണാടകയിലെ എച്ച്.ഡി. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സർക്കാരിനെ രക്ഷപ്പെടുത്താനായി സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് നീട്ടുകയാണെന്നുമാണ് എംഎൽഎമാരുടെ ആരോപണം. അതിനാൽ ഇന്നലെ വൈകുന്നേരം അഞ്ചിനു മുന്പ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കർശന നിർദേശം നൽകണമെന്ന് എംഎൽഎമാർക്കു വേണ്ടി റോഹ്തഗി ആവശ്യപ്പെട്ടു. എന്നാൽ, ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി അറിയിച്ചത്.
എംഎൽഎമാരായ ആർ. ശേഖർ, നാഗേഷ് എന്നിവർ നൽകിയ ഹർജിയിലെ ആവശ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ ഉന്നയിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കുന്നതിന് ഇന്നലത്തെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു റോഹ്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി പിന്നീട് നോക്കാം എന്നു മാത്രം മറുപടി നൽകി.
കർണാടകയിലെ എച്ച്.ഡി. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സർക്കാരിനെ രക്ഷപ്പെടുത്താനായി സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് നീട്ടുകയാണെന്നുമാണ് എംഎൽഎമാരുടെ ആരോപണം. അതിനാൽ ഇന്നലെ വൈകുന്നേരം അഞ്ചിനു മുന്പ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കർശന നിർദേശം നൽകണമെന്ന് എംഎൽഎമാർക്കു വേണ്ടി റോഹ്തഗി ആവശ്യപ്പെട്ടു. എന്നാൽ, ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി അറിയിച്ചത്.