മുംബൈ: തനിക്കെതിരേയുള്ള പീഡനപരാതി സംബന്ധിച്ചുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നും പ്രഥമദൃഷ്ട്യാതന്നെ പരാതി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിൽ പറഞ്ഞിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും.
ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നല്‍കിയില്ല. കേസിൽ തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇപ്പോൾ രക്തസാമ്പിൾ നൽകാൻ തയാറല്ലെന്നാണ് ഇത്തവണ ബിനോയ് പോലീസിനോടു പറഞ്ഞത്.
അസുഖമായതിനാൽ രക്തസാമ്പിൽ നല്കാൻ ആവില്ലെന്നാണ് നേരത്തേ ഹാജരായപ്പോൾ പറഞ്ഞിരുന്നത്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻഡോഷി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നല്‍കിയില്ല. കേസിൽ തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇപ്പോൾ രക്തസാമ്പിൾ നൽകാൻ തയാറല്ലെന്നാണ് ഇത്തവണ ബിനോയ് പോലീസിനോടു പറഞ്ഞത്.
അസുഖമായതിനാൽ രക്തസാമ്പിൽ നല്കാൻ ആവില്ലെന്നാണ് നേരത്തേ ഹാജരായപ്പോൾ പറഞ്ഞിരുന്നത്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻഡോഷി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.