ന്യൂഡൽഹി: ആലപ്പാട്ട് കരിമണൽ ഖനനം മൂലമുണ്ടായ നാശനഷ്ടം പരിശോധിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ സമിതിയെ നിയോഗിച്ചു. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ട്രൈബ്യൂണലിന്റെ നിർദേശം. അതേസമയം, നഷ്ടപരിഹാരം ഈടാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിയമപ്രകാരം നടപടിയെടുക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
കൊല്ലം ജില്ലാ കളക്ടറും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ആലപ്പാട്ട് കരിമണൽ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ ക്കുറിച്ചു വിശദീകരിച്ച് പ്ലസ്ടു വിദ്യാർഥിനി സമൂഹ മാധ്യമങ്ങളിലൂടെ സഹായം തേടിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്.
കൊല്ലം ജില്ലാ കളക്ടറും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ആലപ്പാട്ട് കരിമണൽ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ ക്കുറിച്ചു വിശദീകരിച്ച് പ്ലസ്ടു വിദ്യാർഥിനി സമൂഹ മാധ്യമങ്ങളിലൂടെ സഹായം തേടിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്.