ഹരാരെ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് സിംബാബ്വെ ക്രിക്കറ്റിനെ (സെഡ്സി) ഐസിസി വിലക്കിയതിനു പിന്നാലെ താരങ്ങൾ കളിയോട് വിടപറയുന്നു. സിംബാബ്വെ ഓൾറൗണ്ടർ സോളൊമൻ മിറെ ഇന്നലെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം തന്റെ നിയന്ത്രണത്തിനു പുറത്താണ്. അതിനാൽ പുതിയ വഴിക്ക് നീങ്ങാൻ ഉദ്ദേശിക്കുന്നു എന്ന കുറിപ്പോടെയാണ് മിറെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇരുപത്തൊന്‍പതുകാരനായ മിറെ രണ്ട് ടെസ്റ്റും 47 ഏകദിനവും ഒന്‍പത് ട്വന്റി-20യും മാത്രമാണ് കളിച്ചത്. 2014ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരേ ടെസ്റ്റിലും അരങ്ങേറി. രാജ്യത്തിനായി ട്വന്റി-20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ റിക്കാർഡ്, പാക്കിസ്ഥാനെതിരേ 94 റണ്‍സ്.
സോളൊമൻ മിറെ വിരമിച്ചു
11:35 PM Jul 22, 2019 | Deepika.com