ടെഹ്റാൻ: അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്ന 17 ഇറാൻകാരെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അറിയിച്ചു. ഇവരിൽ ചിലരെ വധശിക്ഷയ്ക്കു വിധിച്ചു. മറ്റു ചിലർക്ക് ദീർഘകാല തടവുശിക്ഷ നൽകി.
യുഎസ് വീസയ്ക്കുവേണ്ടി അപേക്ഷിച്ചവരെയും വിദേശത്ത് കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയ ഇറാൻകാരെയും സിഐഎ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുകയായിരുന്നുവെന്ന് ഇന്റലിജൻസ് മന്ത്രാലയ ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇറാനിൽ പ്രവർത്തിച്ചിരുന്ന സിഐഎ ചാരന്മാരുടെ ശൃംഖല തകർത്തെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ചാരന്മാരുമായി ബന്ധപ്പെട്ട സിഐഎ ഓഫീസർമാരുടെ ഫോട്ടോകൾ ഇറാൻ ടിവി സംപ്രേഷണം ചെയ്തു.
ഇറാന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. പതിവായി കള്ളത്തരം പ്രചരിപ്പിക്കുന്ന ചരിത്രമുള്ള ഇറാന്റെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു.
പണവും യുഎസിൽ ജോലി ചെയ്യാൻ അവസരവും വാഗ്ദാനം ചെയ്താണ് ഇറാൻകാരെ സിഐഎ പാട്ടിലാക്കി ചാരന്മാരായി റിക്രൂട്ടു ചെയ്തതെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവർക്ക് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ നൽകി പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലും മറ്റും വയ്ക്കാൻ നിർദേശിച്ചു. എല്ലാവർക്കും വ്യാജ ഐഡിയും നൽകി. പിടിയിലായവരിൽ ചിലർ ഇറാനുമായി സഹകരിക്കാമെന്നു സമ്മതിച്ചെന്നും അവർ യുഎസിനെതിരേ പ്രവർത്തനം ആരംഭിച്ചെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില വിദേശസഖ്യരാജ്യങ്ങളുടെ സഹായത്തോടെയാണ് ചാരശൃംഖല തകർക്കാൻ ഇസ്ലാമിക റിപ്പബ്ളിക്കിനു സാധിച്ചതെന്ന് ഇർനാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
യുഎസ്-ഇറാൻ സംഘർഷം മൂർച്ഛിച്ച അവസരത്തിലാണ് ചാരന്മാരെ പിടികൂടിയെന്ന വാദവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി നേരിടാൻ അമേരിക്ക യുദ്ധക്കപ്പലുകളും മിസൈലുകളും ഗൾഫിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസം ബ്രിട്ടന്റെ എണ്ണടാങ്കർ ഇറാൻ പിടിച്ചത് ഗൾഫിലെ സംഘർഷത്തിന് ആക്കംകൂട്ടി.
യുഎസ് വീസയ്ക്കുവേണ്ടി അപേക്ഷിച്ചവരെയും വിദേശത്ത് കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയ ഇറാൻകാരെയും സിഐഎ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുകയായിരുന്നുവെന്ന് ഇന്റലിജൻസ് മന്ത്രാലയ ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇറാനിൽ പ്രവർത്തിച്ചിരുന്ന സിഐഎ ചാരന്മാരുടെ ശൃംഖല തകർത്തെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ചാരന്മാരുമായി ബന്ധപ്പെട്ട സിഐഎ ഓഫീസർമാരുടെ ഫോട്ടോകൾ ഇറാൻ ടിവി സംപ്രേഷണം ചെയ്തു.
ഇറാന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. പതിവായി കള്ളത്തരം പ്രചരിപ്പിക്കുന്ന ചരിത്രമുള്ള ഇറാന്റെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു.
പണവും യുഎസിൽ ജോലി ചെയ്യാൻ അവസരവും വാഗ്ദാനം ചെയ്താണ് ഇറാൻകാരെ സിഐഎ പാട്ടിലാക്കി ചാരന്മാരായി റിക്രൂട്ടു ചെയ്തതെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവർക്ക് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ നൽകി പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലും മറ്റും വയ്ക്കാൻ നിർദേശിച്ചു. എല്ലാവർക്കും വ്യാജ ഐഡിയും നൽകി. പിടിയിലായവരിൽ ചിലർ ഇറാനുമായി സഹകരിക്കാമെന്നു സമ്മതിച്ചെന്നും അവർ യുഎസിനെതിരേ പ്രവർത്തനം ആരംഭിച്ചെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില വിദേശസഖ്യരാജ്യങ്ങളുടെ സഹായത്തോടെയാണ് ചാരശൃംഖല തകർക്കാൻ ഇസ്ലാമിക റിപ്പബ്ളിക്കിനു സാധിച്ചതെന്ന് ഇർനാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
യുഎസ്-ഇറാൻ സംഘർഷം മൂർച്ഛിച്ച അവസരത്തിലാണ് ചാരന്മാരെ പിടികൂടിയെന്ന വാദവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി നേരിടാൻ അമേരിക്ക യുദ്ധക്കപ്പലുകളും മിസൈലുകളും ഗൾഫിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസം ബ്രിട്ടന്റെ എണ്ണടാങ്കർ ഇറാൻ പിടിച്ചത് ഗൾഫിലെ സംഘർഷത്തിന് ആക്കംകൂട്ടി.