കൊളംബോ : ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഒരു മാസത്തേക്കുകൂടി നീട്ടിക്കൊണ്ടു പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവു പുറപ്പെടുവിച്ചു. അടിയന്തരാവസ്ഥ നീട്ടില്ലെന്നു നേരത്തെ സർക്കാർ പറഞ്ഞിരുന്നു.
എന്നാൽ, പൊതുസുരക്ഷ പ്രമാണിച്ച് ഒരു മാസത്തേക്കു കൂടി നീട്ടുകയാണെന്ന് ഇന്നലെ പുറപ്പെടുവിച്ച സ്പെഷൽ ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു. ഈസ്റ്റർദിനത്തിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എൻടിജെ തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പേരെ ഇതിനകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
എന്നാൽ, പൊതുസുരക്ഷ പ്രമാണിച്ച് ഒരു മാസത്തേക്കു കൂടി നീട്ടുകയാണെന്ന് ഇന്നലെ പുറപ്പെടുവിച്ച സ്പെഷൽ ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു. ഈസ്റ്റർദിനത്തിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എൻടിജെ തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പേരെ ഇതിനകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.