ന്യൂഡൽഹി: വിവാദ ബംഗ്ലാദേശ് എഴുത്തുകാരി നസ്ലീമ നസ്രീന് ഇന്ത്യയിൽ തങ്ങാൻ ആഭ്യന്തരമന്ത്രാലയം ഒരു വർഷംകൂടി റെസിഡൻസ് സർട്ടിഫിക്കറ്റ് പുതുക്കി നല്കി. സ്വീഡൻ പൗരത്വമുള്ള നസ്രീൻ 2004 മുതൽ ഇന്ത്യയിലാണു താമസിച്ചുവരുന്നത്.
ജൂലൈ 2020 വരെയാണു സർട്ടിഫിക്കറ്റ് പുതുക്കി നല്കിയത്. റെസിഡൻസ് സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നുമാസത്തേക്കു നീട്ടി നല്കിയതിലുള്ള പരാതി ആഭ്യന്തരമന്ത്രി അമിത് ഷായെ ട്വിറ്ററിലൂടെ തസ്ലീമ ബോധിപ്പിച്ചിരുന്നു.
എല്ലാവർഷവും അഞ്ചുവർഷത്തേക്കാണ് അപേക്ഷിക്കുന്നത്. എന്നാൽ, കിട്ടുന്നത് ഒരു വർഷമാണ്. ഇന്ത്യ മാത്രമാണ് എന്റെ അഭയസ്ഥാനം. അന്പതു വർഷത്തേക്ക് കാലാവധി നീട്ടി നല്കണം എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.
ജൂലൈ 2020 വരെയാണു സർട്ടിഫിക്കറ്റ് പുതുക്കി നല്കിയത്. റെസിഡൻസ് സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നുമാസത്തേക്കു നീട്ടി നല്കിയതിലുള്ള പരാതി ആഭ്യന്തരമന്ത്രി അമിത് ഷായെ ട്വിറ്ററിലൂടെ തസ്ലീമ ബോധിപ്പിച്ചിരുന്നു.
എല്ലാവർഷവും അഞ്ചുവർഷത്തേക്കാണ് അപേക്ഷിക്കുന്നത്. എന്നാൽ, കിട്ടുന്നത് ഒരു വർഷമാണ്. ഇന്ത്യ മാത്രമാണ് എന്റെ അഭയസ്ഥാനം. അന്പതു വർഷത്തേക്ക് കാലാവധി നീട്ടി നല്കണം എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.