ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്റെ ഭാവി ഇന്നറിയാം. വിമത എംഎൽഎമാരുടെ രാജിയെത്തുടർന്ന് പ്രതിസന്ധിയിലായ സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാനുള്ള അവസാന അവസരമായി വിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പ് മാറിയേക്കും.
ഇന്നു വോട്ടെടുപ്പ് നടക്കുമെന്നാണു കരുതുന്നത്. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎൽഎമാരായ ആർ. ശങ്കറും എച്ച്. നാഗേഷും ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കർ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ് ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനു ഗവർണർ റിപ്പോർട്ട് നൽകുകയും ചെയ്തു. കർണാടക സർക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎൽഎമാരെ ഒപ്പം ചേർക്കാനുള്ള കോൺഗ്രസ്-ജനതാദൾ നേതൃത്വത്തിന്റെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല.
വിമത ചേരി രണ്ടു ക്യാന്പുകളായി തുടരുകയാണെങ്കിലും സർക്കാരിനൊപ്പം നിൽക്കുമെന്ന സൂചനകൾ നൽകിയിട്ടില്ല. 15 വിമതരിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ജനതാദൾ എംഎൽഎയും സർക്കാരിനൊപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ശനിയാഴ്ച വരെ കോൺഗ്രസ് ക്യാന്പ്. രാജിക്കത്ത് നൽകിയ മുതിർന്ന എംഎൽഎ രാമലിംഗ റെഡ്ഡി തീരുമാനം പുനഃപരിശോധിച്ചതോടെയായിരുന്നു ഇത്. റെഡ്ഡിയുമായി അടുപ്പമുള്ള മുനിരത്ന, എസ്.ടി. സോമശേഖർ, ഭാരതി ബസവരാജ് എന്നിവരെ സ്വാധീനിക്കാൻ നടത്തിയ ശ്രമം ഇന്നലെ രാത്രിയും വിജയം കണ്ടിട്ടില്ല. ജനതാദൾ എംഎൽഎ ഗോപാലയ്യയെയും തിരിച്ചെത്തിക്കാൻ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
നിയമസഭാ നടപടികളിൽ ഗവർണർ ഇടപെടുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും വോട്ടെടുപ്പിനെ ഇതു ബാധിക്കാനിടയില്ല.
വിശ്വാസവോട്ടെടുപ്പ് ഇനിയും നീണ്ടാൽ ബിജെപി അംഗങ്ങൾ ഗവർണറെ കണ്ട് ഇടപെടൽ ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതേസമയം വിശ്വാസവോട്ടിൽ സർക്കാർ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി കുമാരസ്വാമി രാജി സമർപ്പിച്ചേക്കും. ബദൽസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും ഇതോടെ സജീവമാകും.
കോൺഗ്രസ്-ജനതാദൾ സഖ്യത്തിനു 98 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളതെന്നും സർക്കാരിനു ഭൂരിപക്ഷം നഷ്ടമായ അവസ്ഥയാണ് ഇപ്പോഴെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ പറഞ്ഞു.
ഇന്നു വോട്ടെടുപ്പ് നടക്കുമെന്നാണു കരുതുന്നത്. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎൽഎമാരായ ആർ. ശങ്കറും എച്ച്. നാഗേഷും ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കർ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ് ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനു ഗവർണർ റിപ്പോർട്ട് നൽകുകയും ചെയ്തു. കർണാടക സർക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎൽഎമാരെ ഒപ്പം ചേർക്കാനുള്ള കോൺഗ്രസ്-ജനതാദൾ നേതൃത്വത്തിന്റെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല.
വിമത ചേരി രണ്ടു ക്യാന്പുകളായി തുടരുകയാണെങ്കിലും സർക്കാരിനൊപ്പം നിൽക്കുമെന്ന സൂചനകൾ നൽകിയിട്ടില്ല. 15 വിമതരിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ജനതാദൾ എംഎൽഎയും സർക്കാരിനൊപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ശനിയാഴ്ച വരെ കോൺഗ്രസ് ക്യാന്പ്. രാജിക്കത്ത് നൽകിയ മുതിർന്ന എംഎൽഎ രാമലിംഗ റെഡ്ഡി തീരുമാനം പുനഃപരിശോധിച്ചതോടെയായിരുന്നു ഇത്. റെഡ്ഡിയുമായി അടുപ്പമുള്ള മുനിരത്ന, എസ്.ടി. സോമശേഖർ, ഭാരതി ബസവരാജ് എന്നിവരെ സ്വാധീനിക്കാൻ നടത്തിയ ശ്രമം ഇന്നലെ രാത്രിയും വിജയം കണ്ടിട്ടില്ല. ജനതാദൾ എംഎൽഎ ഗോപാലയ്യയെയും തിരിച്ചെത്തിക്കാൻ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
നിയമസഭാ നടപടികളിൽ ഗവർണർ ഇടപെടുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും വോട്ടെടുപ്പിനെ ഇതു ബാധിക്കാനിടയില്ല.
വിശ്വാസവോട്ടെടുപ്പ് ഇനിയും നീണ്ടാൽ ബിജെപി അംഗങ്ങൾ ഗവർണറെ കണ്ട് ഇടപെടൽ ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതേസമയം വിശ്വാസവോട്ടിൽ സർക്കാർ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി കുമാരസ്വാമി രാജി സമർപ്പിച്ചേക്കും. ബദൽസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും ഇതോടെ സജീവമാകും.
കോൺഗ്രസ്-ജനതാദൾ സഖ്യത്തിനു 98 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളതെന്നും സർക്കാരിനു ഭൂരിപക്ഷം നഷ്ടമായ അവസ്ഥയാണ് ഇപ്പോഴെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ പറഞ്ഞു.