ഗുംല: മന്ത്രവാദം ആരോപിച്ച് ജാർഖണ്ഡിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു വയോധികരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗുല ജില്ലയിലെ നഗർ സിസ്കാരി ഗ്രാമത്തിലായിരുന്നു നിഷ്ഠുര സംഭവം അരങ്ങേറിയത്. സുന ഒറാവോൺ(65), ഫഗിനി ഒറെയ്നി(60), ചംപ ഒറാവോൺ(79), പിരോ ഒറെയ്നി(74) എന്നിവരാണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി മുഖംമൂടിധാരികളായ പത്തു പേർ ചേർന്ന് നാലു പേരെയും വീടുകളിൽനിന്നു ബലമായി പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. ഭയംമൂലം നാട്ടുകാരാരും ഇവരെ രക്ഷപ്പെടുത്താനെത്തിയില്ല.
കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. മരിച്ചവരെല്ലാം വീടുകളിൽ ആഭിചാരകർമം നടത്തിയിരുന്നവരാണെന്ന് ഗുംല എസ്പി അൻജനികുമാർ ഝാ പറഞ്ഞു.
ശനിയാഴ്ച രാത്രി മുഖംമൂടിധാരികളായ പത്തു പേർ ചേർന്ന് നാലു പേരെയും വീടുകളിൽനിന്നു ബലമായി പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. ഭയംമൂലം നാട്ടുകാരാരും ഇവരെ രക്ഷപ്പെടുത്താനെത്തിയില്ല.
കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. മരിച്ചവരെല്ലാം വീടുകളിൽ ആഭിചാരകർമം നടത്തിയിരുന്നവരാണെന്ന് ഗുംല എസ്പി അൻജനികുമാർ ഝാ പറഞ്ഞു.