ധൻബാദ്(ജാർഖണ്ഡ്): മുൻ ലോക്സഭാംഗവും മാർക്സിസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി(എംസിസി) സ്ഥാപകനുമായ എ.കെ. റോയി(90) അന്തരിച്ചു. വാർധ്യകസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രത്യേക ജാർഖണ്ഡ് സംസ്ഥാനത്തിനായി രൂപവത്കരിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ റോയി മൂന്നു തവണ ധൻബാദിൽനിന്നു ലോക്സഭാംഗമായിട്ടുണ്ട്. ബിഹാറിലെ സിന്ദ്രി മണ്ഡലത്തിൽനിന്ന് 1967, 1969, 1972 തെരഞ്ഞടുപ്പുകളിൽ വിജയിച്ച് നിയമസഭാംഗമായി.
ഇന്നത്തെ ബംഗ്ലാദേശിലാണ് എ.കെ. റോയി ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ ശിവേന്ദ്ര ചന്ദ്ര റോയി അഭിഭാഷകനായിരുന്നു. 1967ൽ സിപിഎം ടിക്കറ്റിലാണ് റോയി നിയമസഭയിലേക്കു വിജയിച്ചത്. പിന്നീട് ഇദ്ദേഹം സിപിഎം വിട്ട് മാർക്സിസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ലളിത ജീവിതത്തിനുടമയായിരുന്ന റോയി അവിവാഹിതനാണ്. ഒരു ദശകമായി പാർട്ടി പ്രവർത്തകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനു മുന്പ് ധൻബാദിലെ പാർട്ടി ഓഫീസിലായിരുന്നു താമസം.
ഇന്നത്തെ ബംഗ്ലാദേശിലാണ് എ.കെ. റോയി ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ ശിവേന്ദ്ര ചന്ദ്ര റോയി അഭിഭാഷകനായിരുന്നു. 1967ൽ സിപിഎം ടിക്കറ്റിലാണ് റോയി നിയമസഭയിലേക്കു വിജയിച്ചത്. പിന്നീട് ഇദ്ദേഹം സിപിഎം വിട്ട് മാർക്സിസ്റ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ലളിത ജീവിതത്തിനുടമയായിരുന്ന റോയി അവിവാഹിതനാണ്. ഒരു ദശകമായി പാർട്ടി പ്രവർത്തകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനു മുന്പ് ധൻബാദിലെ പാർട്ടി ഓഫീസിലായിരുന്നു താമസം.