കൊളംബോ: ഈസ്റ്റർദിന സ്ഫോടനങ്ങൾക്കു പിന്നിലെ അന്താരാ ഷ്ട്ര ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിൽ പരാജയ പ്പെട്ട ശ്രീലങ്കൻ സർക്കാർ രാജിവയ്ക്കണമെന്ന് കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് ആവശ്യപ്പെട്ടു. സ്ഫോടനങ്ങളിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വീണ്ടും കൂദാശ ചെയ്തശേഷം സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ശ്രീലങ്കൻ നാവികസേനയാണ് മൂന്നു മാസം കൊണ്ട് അതിവേഗം പള്ളിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
ഈ പള്ളിയിൽ മരിച്ച 114 വ്യക്തികളുടെ പേര് ആലേഖനം ചെയ്ത സ്മാരകം അനാവരണം ചെയ്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റ് ഇരകളും ചടങ്ങിൽ പങ്കെടുത്തു.
ഈസ്റ്റർദിനത്തിൽ ലങ്കയിലെ മൂന്നു ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 260 പേർ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണ് ഭീകരാക്രമണം നടത്തിയത്.
ഈ പള്ളിയിൽ മരിച്ച 114 വ്യക്തികളുടെ പേര് ആലേഖനം ചെയ്ത സ്മാരകം അനാവരണം ചെയ്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റ് ഇരകളും ചടങ്ങിൽ പങ്കെടുത്തു.
ഈസ്റ്റർദിനത്തിൽ ലങ്കയിലെ മൂന്നു ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 260 പേർ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണ് ഭീകരാക്രമണം നടത്തിയത്.