ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ദേരാ ഇസ്മയിൽ ഖാൻ പട്ടണത്തിലെ ആശുപത്രിയിൽ വനിതാ ചാവേർ നടത്തിയ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ആശുപത്രിയിലെ എമർജൻസി വാർഡിന്റെ കവാടത്തിൽ ബുർഖ ധരിച്ചെത്തിയ വനിതാ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. നാലു പോലീസുകാരും മൂന്നു സിവിലിയന്മാരും ചാവേറും മരിച്ചു.
താലിബാനുമായി നേരത്തേ നടത്തിയ ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരെ സന്ദർശിക്കാൻ എത്തിയവരാണ് രണ്ടാമത്തെ ആക്രമണത്തിനിരയായത്.
ചാവേറാക്രമണത്തിനു മുന്പ് മോട്ടോർ ബൈക്കിൽ എത്തിയ നാലു തോക്കുധാരികൾ ഒരു ചെക്കുപോസ്റ്റിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളിലുമായി ആകെ 30 പേർക്കു പരിക്കേറ്റിട്ടുണ്ട്. ദേരാ ഇസ്മയിൽ ഖാൻ മേഖല നേരത്തെ പാക് താലിബാന്റെ ശക്തികേന്ദ്രമായിരുന്നു. സൈനിക നടപടിയുടെ ഫലമായി അവരുടെ ശക്തി അടുത്തകാലത്ത് ക്ഷയിച്ചു.
താലിബാനുമായി നേരത്തേ നടത്തിയ ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരെ സന്ദർശിക്കാൻ എത്തിയവരാണ് രണ്ടാമത്തെ ആക്രമണത്തിനിരയായത്.
ചാവേറാക്രമണത്തിനു മുന്പ് മോട്ടോർ ബൈക്കിൽ എത്തിയ നാലു തോക്കുധാരികൾ ഒരു ചെക്കുപോസ്റ്റിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളിലുമായി ആകെ 30 പേർക്കു പരിക്കേറ്റിട്ടുണ്ട്. ദേരാ ഇസ്മയിൽ ഖാൻ മേഖല നേരത്തെ പാക് താലിബാന്റെ ശക്തികേന്ദ്രമായിരുന്നു. സൈനിക നടപടിയുടെ ഫലമായി അവരുടെ ശക്തി അടുത്തകാലത്ത് ക്ഷയിച്ചു.