ന്യൂഡൽഹി: ബിജെപി നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദി ബെൻ പട്ടേലിനെ ഉത്തർപ്രദേശ് ഗവർണറായി നിയമിച്ചു. നിലവിൽ മധ്യപ്രദേശ് ഗവർണറായിരുന്നു. പശ്ചിമബംഗാൾ, ത്രിപുര, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു. ബിഹാർ ഗവർണറായിരുന്ന ലാൽജി ടണ്ഠനെ മാറ്റി മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. ജഗദീപ് ധൻകറാണ് പശ്ചിമബംഗാളിന്റെ പുതിയ ഗവർണർ.
സുപ്രീം കോടതി അഭിഭാഷകനാണ് ധൻകർ. കേസരി നാഥ് ത്രിപാഠിക്ക് പകരമാണ് ജഗദീപിന്റെ നിയമനം. രമേഷ് ബയസാണ് ത്രിപുരയുടെ പുതിയ ഗവർണർ. നിലവിലെ ഗവർണർ കപ്താൻ സിംഗ് സോളങ്കിയെ മാറ്റി. ഫഗു ചൗഹാനെ ബിഹാർ ഗവർണറായും, ആർ.എൻ. രവിയെ നാഗാലാൻഡ് ഗവർണറായും നിയമിച്ചു. നിലവിലെ ഗവർണർ പത്മനാഭ ആചാര്യയെ മാറ്റിയാണ് രവിയെ നാഗാലാൻഡ് ഗവർണറാക്കിയത്.
സുപ്രീം കോടതി അഭിഭാഷകനാണ് ധൻകർ. കേസരി നാഥ് ത്രിപാഠിക്ക് പകരമാണ് ജഗദീപിന്റെ നിയമനം. രമേഷ് ബയസാണ് ത്രിപുരയുടെ പുതിയ ഗവർണർ. നിലവിലെ ഗവർണർ കപ്താൻ സിംഗ് സോളങ്കിയെ മാറ്റി. ഫഗു ചൗഹാനെ ബിഹാർ ഗവർണറായും, ആർ.എൻ. രവിയെ നാഗാലാൻഡ് ഗവർണറായും നിയമിച്ചു. നിലവിലെ ഗവർണർ പത്മനാഭ ആചാര്യയെ മാറ്റിയാണ് രവിയെ നാഗാലാൻഡ് ഗവർണറാക്കിയത്.