വാരാണസി: സോൺഭദ്ര അക്രമത്തിലെ ഇരകളുടെ ബന്ധുക്കളെ കാണാനെത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായും ഇതിൽ പ്രതിഷേധിച്ച് പ്രതിനിധിസംഘം എയർപോർട്ടിൽ ധർണയിരിക്കുകയാണെന്നും പാർട്ടി എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു.
ഭൂമി സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഗ്രാമമുഖ്യനും സംഘവും പത്ത് ഗോണ്ട് വർഗക്കാരെ വെടിവച്ചു കൊന്നിരുന്നു. ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിൽ എംപിമാരായ സുനിൽ മണ്ഡൽ, അബിർ രഞ്ജൻ ബിശ്വാസ് എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടശേഷം സോൺഭദ്ര കൂട്ടക്കൊല പ്രദേശത്തു പോകുന്നതിൽനിന്നാണ് തടഞ്ഞതെന്നും വാരാണസി വിമാനത്താവളത്തിൽ തങ്ങൾ ധർണയിരിക്കുകയാണെന്നും ഒബ്രിയൻ ട്വിറ്ററിൽ അറിയിച്ചു.
ഭൂമി സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഗ്രാമമുഖ്യനും സംഘവും പത്ത് ഗോണ്ട് വർഗക്കാരെ വെടിവച്ചു കൊന്നിരുന്നു. ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിൽ എംപിമാരായ സുനിൽ മണ്ഡൽ, അബിർ രഞ്ജൻ ബിശ്വാസ് എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടശേഷം സോൺഭദ്ര കൂട്ടക്കൊല പ്രദേശത്തു പോകുന്നതിൽനിന്നാണ് തടഞ്ഞതെന്നും വാരാണസി വിമാനത്താവളത്തിൽ തങ്ങൾ ധർണയിരിക്കുകയാണെന്നും ഒബ്രിയൻ ട്വിറ്ററിൽ അറിയിച്ചു.