ബംഗളൂരു: കർണാടകത്തിലെ കുമാരസ്വാമി സർക്കാർ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കേ,വിമത എംഎൽഎമാരെ ഒപ്പംചേർക്കാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിന്റെ കരുനീക്കം. വിമതരിലെ ഭിന്നിപ്പ് മുതലെടുത്ത് നാല് എംഎൽഎമാരെയെങ്കിലും ഒപ്പം കൊണ്ടുവരാമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.
മഹാരാഷ്ട്രയിൽ തുടരുന്ന വിമതരുമായി ആശയവിനിമയത്തിനു മുൻ മുഖ്യമന്ത്രിയും പാർലമെന്ററി പാർട്ടി നേതാവുമായ സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. മന്ത്രിസഭയുടെ തകർച്ച ഒഴിവാക്കാനായാൽ മന്ത്രിസ്ഥാനം ഉൾപ്പെടെയാണു വാഗ്ദാനം.
15 വിമതരിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ജനതാദൾ എംഎൽഎയും സർക്കാരിനൊപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയിലാണു കോൺഗ്രസ് ക്യാന്പ്.
മഹാരാഷ്ട്രയിൽ തുടരുന്ന വിമതരുമായി ആശയവിനിമയത്തിനു മുൻ മുഖ്യമന്ത്രിയും പാർലമെന്ററി പാർട്ടി നേതാവുമായ സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. മന്ത്രിസഭയുടെ തകർച്ച ഒഴിവാക്കാനായാൽ മന്ത്രിസ്ഥാനം ഉൾപ്പെടെയാണു വാഗ്ദാനം.
15 വിമതരിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ജനതാദൾ എംഎൽഎയും സർക്കാരിനൊപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയിലാണു കോൺഗ്രസ് ക്യാന്പ്.